Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightനഗരസഭക്ക് പാർക്കിങ്...

നഗരസഭക്ക് പാർക്കിങ് സൗകര്യമില്ല; അടൂരിനെ വീർപ്പുമുട്ടിച്ച് അനധികൃത പാർക്കിങ്

text_fields
bookmark_border
Adoor municipality
cancel
camera_alt

അടൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് കവാടത്തിലെ നടപ്പാതയടച്ച് ഇരുചക്ര വാഹനങ്ങൾ

പാർക്ക് ചെയ്തിരിക്കുന്നു

അടൂർ: നഗരത്തിൽ പാർക്കിങ്ങിന് നഗരസഭ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം നടപ്പായില്ല. അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിനും കാൽനടക്കാർക്കും ദുരിതമാണ്. ഇരട്ടപ്പാലങ്ങളിൽപോലും വാഹനങ്ങൾ കൊണ്ടിടുന്നത് ബുദ്ധിമുട്ടാകുകയാണ്. തിരക്കുള്ള സമയത്ത് പാർഥസാരഥി ജങ്ഷൻ മുതൽ സെൻട്രൽ ജങ്ഷൻവരെ ഗതാഗതക്കുരുക്കാണ്.

വാഹനങ്ങൾക്കിടയിലൂടെയാണ് ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരം. കേരള ബാങ്ക് ശാഖ മുതൽ ട്രാൻസ്പോർട്ട് ബസ്സ്റ്റാൻഡുവരെ റോഡിന്റെ ഒരു വശത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നു.എതിർ വശത്ത് കടകളിലേക്ക് സാധനം ഇറക്കാനുള്ള ലോറികളും വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളുടെ നിരയുമാണ്. സ്റ്റാൻഡിൽനിന്ന് പാർഥസാരഥി ജങ്ഷനിലേക്ക് കാൽനടപോലും അസാധ്യമാണ്.

ബൈക്കുകൾ പാർക്ക് ചെയ്യുന്ന സ്റ്റാൻഡിനോട് ചേർന്ന ഭാഗത്ത് നേരത്തെ അഞ്ചോ ആറോ ടാക്സികളായിരുന്നു പാർക്ക് ചെയ്തിരുന്നത്. ടാക്സികൾ ഇപ്പോൾ പിറകോട്ട് മാറിയതോടെ ഈഭാഗം ഇരുചക്ര വാഹന യാത്രികർ കൈയടക്കി. കാൽനട തടസ്സപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങൾ അവരുടെ മാത്രം പാർക്കിങ് ബോർഡായി മാറ്റുകയും ചെയ്തു. കെ.എസ്.ആർ.ടി.സി കവാടത്തിലെ കടകളിൽ വരുന്നവരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഇടുന്നതുമൂലം റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.

ബസ് സ്റ്റാൻഡിലേക്കിറങ്ങുന്ന ബസുകളുടെ ഡ്രൈവർമാർ കാൽനടക്കാരെ ഗൗനിക്കാറുമില്ല. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ഇറക്കുകളും മറ്റും അപകടം സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നഗരത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന് നഗരസഭ മുൻ ചെയർമാൻ ഡി. സജി ഉറപ്പു നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal parkingAdoor municipality
News Summary - The municipality does not have parking facilities; Illegal parking in Adoor
Next Story