പഴമയുടെ പ്രൗഢിയില്‍ മുല്ലൂര്‍ക്കുളങ്ങര കളത്തട്ട്
text_fieldsഅടൂര്‍: പഴമയുടെ പ്രൗഢി കാത്തുസൂക്ഷിച്ച് ക്ഷേത്ര ഭാരവാഹികള്‍. പറക്കോട് മുല്ലൂര്‍ക്കുളങ്ങര ദുര്‍ഗാദേവീക്ഷേത്ര വളപ്പിലെ കളത്തട്ട് ഇന്നും ഇവിടെെയത്തുന്നവര്ക്ക് വിശ്രമമരുളുന്നു. സായാഹ്നങ്ങളിൽ ഇനിയും വിശേഷങ്ങള്‍ പറയാന്‍ കളത്തട്ട് കളമൊരുങ്ങും. ഒരു നാടിെൻറ സൗഹൃദ കൂട്ടായ്മകള്‍ സംഗമിച്ച ഇത്തരം കളത്തട്ടുകള്‍ ഇന്ന് അപൂര്‍വമാണ്. ഉള്ളവ സംരക്ഷണമില്ലാതെ നാശത്തിെൻറ വക്കിലുമാണ്.
മോട്ടോര്‍ വാഹനങ്ങള്‍ നിരത്ത് നിറയും മുമ്പ് കിലോമീറ്ററുകൾ കാല്‍നടയായി എത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിന് ക്ഷേത്രങ്ങളോട് ചേര്‍ന്നതും കൂടാതെ റോഡരികിലുള്ളതുമായ കളത്തട്ടുകള്‍ അനുഗ്രഹമായിരുന്നു. ക്ഷേത്രങ്ങളുടെ സമീപത്തെ കളത്തട്ടുകള്‍ കലാസാംസ്കാരിക കൂട്ടായ്മക്ക് വേദിയായിരുന്നു. പല കളത്തട്ടുകളും നാടകം, നാടന്‍ കലകള്‍ എന്നിവക്കും പ്രയോജനകരമായ ചര്‍ച്ചകള്‍ക്കും വേദിയായിരുന്നു. 120 വര്‍ഷത്തിനുമുമ്പാണ് മുല്ലൂര്ക്കുളങ്ങരയില് കളത്തട്ട് നിര്‍മിച്ചത്.
ഈ സമയത്ത് ക്ഷേത്രത്തില്‍ ഭജനസംഘം ഉണ്ടായിരുന്നു. അവരാണ് ഇവിടെ സമ്മേളിച്ചിരുന്നത്. വൈകീട്ട് നാലിന് എത്തുന്ന ഭജനസംഘത്തിലെ അംഗങ്ങള്‍ ക്ഷേത്രകാര്യങ്ങളും ഭജനകാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. കൂട്ടത്തില്‍ നാട്ടുകാര്യങ്ങളും ചര്‍ച്ചയില്‍ ഇടം പിടിച്ചിരുന്നു.
തടിയില്‍ നിര്‍മിച്ച കളിത്തട്ടിന് മുകളില്‍ ഓട് മേല്‍ക്കൂരയാണ്. പഴയകാലത്തെ കൊത്തുപണികളുടെയും ശിൽപചാതുര്യത്തിെൻറയും മകുടോദാഹരണമാണ് ഈ കളത്തട്ട്. മുകളിലെ മകുടത്തില്‍ കളത്തട്ടിെൻറ നാലുവശത്തുനിന്നും കഴുക്കോലുകള്‍ ചേരുന്നുണ്ട്. പഴക്കം ഏറെയുണ്ടെങ്കിലും കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.