അടൂരില്‍ വികസനത്തിൻെറ പത്തരമാറ്റ് തിളക്കം -ചിറ്റയം ഗോപകുമാർ
text_fieldsകിഫ്ബി പദ്ധതികളിലൂടെ വികസന കുതിപ്പ് നടത്തുകയാണ് അടൂർ നിയോജക മണ്ഡലം. അടിസ്ഥാന സൗകര്യ വികസനത്തിൽ അടൂരിന് കിഫ്ബി നല്കുന്ന കരുത്ത് വളരെയേറെയാണ്. പൊതുമരാമത്ത്, പൊതുവിദ്യാഭ്യാസം, ജലവിഭവം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ നടന്ന വികസന പ്രവർത്തനങ്ങൾ അടൂർ സമീപകാലത്ത് ദർശിച്ച ഏറ്റവും വലിയ വികസന വിപ്ലവമാണ്.
കിഫ്ബിയുടെ സഹായത്താൽ 400 കോടി രൂപയുടെ വികസനമാണ് അടൂരിൽ നടന്നതെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. കുന്നത്തൂർ - കോന്നി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന 35 കി മീറ്റർ നീളമുള്ള ആനയടി - കൂടൽ റോഡ് നിർമാണം നടന്നുവരികയാണ്. 109.13 കോടി കിഫ്ബി അടങ്കൽ തുകയുള്ള പദ്ധതിയാണിത്. 103-30 കോടി അടങ്കൽ തുകയുള്ള അടൂർ - തുമ്പമൺ - കോഴഞ്ചേരി റോഡിനും 20 കോടിയുടെ ഏഴംകുളം - കൈപ്പട്ടൂർ റോഡിനും അംഗീകാരം ലഭിച്ചുകഴിഞ്ഞു. അടൂർ ടൗൺ ഇരട്ടപ്പാലം പദ്ധതിക്ക് അടങ്കൽ 11.10 കോടിയാണുള്ളത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.28.78 കോടിയുടെ പന്തളം ബൈപാസ് പദ്ധതിക്കും അംഗീകാരം ലഭിച്ചുകഴിഞ്ഞു. അടൂർ മുനിസിപ്പൽ സ്റ്റേഡിയത്തിന് 13.32 കോടി, കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിന് 14.10 കോടി എന്നിങ്ങനെയും തുക അനുവദിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.