Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightമകന്‍റെ നിരന്തര...

മകന്‍റെ നിരന്തര ഉപദ്രവം; രോഗാതുരയായ മാതാവിനെ ജനസേവന കേന്ദ്രത്തിലാക്കി

text_fields
bookmark_border
vasanthakumari
cancel
camera_alt

വസന്തകുമാരി

അടൂർ (പത്തനംതിട്ട): മകെൻറ നിരന്തര ഉപദ്രവത്താൽ വലഞ്ഞ് രോഗാതുരയായ മാതാവിനെ ജനസേവന കേന്ദ്രത്തിലാക്കി. പറക്കോട് അറുകാലിക്കൽ ക്ഷേത്രത്തിനു സമീപം മാളിക കീഴിൽ വടക്കേതിൽ വീട്ടിൽ പരേതനായ മോഹനെൻറ ഭാര്യ വസന്തകുമാരിയെയാണ് (53) അടൂർ പൊലീസ് മഹാത്മ ജനസേവന കേന്ദ്രം അഗതിമന്ദിരത്തിലെത്തിച്ചത്.

വസന്തകുമാരിയുടെ ഭർത്താവ് 10 വർഷം മുമ്പ് മരിച്ചതാണ്. രണ്ട് മക്കളും വിവാഹിതരാണ്. ഒരാൾ കുടുംബസമേതം പന്തളത്താണ് താമസം. കൂടെയുള്ള മകൻ സജിെൻറ മദ്യപാനസ്വഭാവം നിമിത്തം ഭാര്യയും കുട്ടികളും ഉപേക്ഷിച്ചു. പാർക്കിസൺസ് ബാധിതയായ വസന്തകുമാരിക്ക് ചികിത്സയോ സംരക്ഷണമോ മകൻ നൽകാറില്ല. മദ്യപിച്ചെത്തി ഉപദ്രവിക്കും ചെയ്യും.

27ന് വൈകീട്ട് മദ്യപിച്ചെത്തിയ സജിെൻറ ഉപദ്രവം സഹിക്കവയ്യാതെ നിലവിളിച്ചോടിയത് കേട്ട് വഴിയാത്രികരിലാരോ അടൂർ പൊലീസിൽ വിവരം അറിയിച്ചു. എസ്.ഐ എൻ. സുരേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ പൊലീസെത്തിയപ്പോൾ അക്രമാസക്തനായ സജിൻ മാതാവിനെ കൊല്ലുമെന്നും പാചകവാതക സിലിണ്ടർ തുറന്നുവിട്ട് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസ് ഇയാളെ അനുനയിപ്പിച്ച് വസന്തകുമാരിയെ രക്ഷപ്പെടുത്തുകയായിരുന്നു. മാതാവിനെ സംരക്ഷിക്കാത്തതിന് സജിനെതിരെ അടൂർ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harassmentpublic service center
News Summary - Constant harassment of son; The sick mother was taken to a public service center
Next Story