വനത്തിൽ മാലിന്യം തള്ളിയ യുവാവ് അറസ്റ്റിൽ
text_fieldsമണിയാര്‍-അഞ്ച്മുക്ക് റോഡില്‍ കൊടുമുടി ഫോറസ്റ്റ് ക്യാംപ് ഷെഡിന് സമീപം തള്ളിയ മാലിന്യം വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചെടുപ്പിക്കുന്നു
വടശേരിക്കര: വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. മാലിന്യം കൊണ്ടുവന്ന പിക്അപ് വാനും പിടിച്ചെടുത്തു. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ധാരാലയം വീട്ടില്‍ പ്രശാന്ത് ഡി .പി(32)യെയാണ് വടശേരിക്കര റേഞ്ച് ഓഫിസര്‍ കെ. വി. രതീഷ്കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനപാലകര്‍ അറസ്റ്റ് ചെയ്തത്. എട്ടു വലിയ ചാക്കുകളില്‍ വടശ്ശേരിക്കരയില്‍ സുബി എന്നയാളുടെ അപ്ഹോൾസ്റ്ററിയിലെ മാലിന്യമാണ് മണിയാര്‍-അഞ്ച്മുക്ക് റോഡില്‍ കൊടുമുടി ഫോറസ്റ്റ് ക്യാംപ് ഷെഡിന് സമീപം തള്ളിയത്. വാഹനം ചിറ്റാറില്‍ നിന്നും പിടിച്ചെടുത്തു. മാലിന്യം ചിറ്റാറില്‍ എത്തുക്കുമെന്ന് പറഞ്ഞ് 1500 രൂപ വാടകവാങ്ങിയിരുന്നതായും ഇയാള്‍ മൊഴിനല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. സ്റ്റേഷന് ഫോറസ്റ്റ് ഓഫിസര്‍മാരായ ഷാജി വര്‍ഗീസ്, സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വി.പി.സൗമ്യ, വാച്ചര്‍ രാമചന്ദ്രന് എന്നിവര്‍ വനപാലക സംഘത്തിലുണ്ടായിരുന്നു. വനമേഖലയില്‍ പ്ലാസ്റ്റിക് മാലിന്യം അടക്കം നീക്ഷേപിക്കുന്നത് വന്യമൃഗങ്ങളുടെ ജീവന് ഭീക്ഷണിയാവുന്നതായും, മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും വടശേരിക്കര റേഞ്ച് ഓഫിസര്‍ കെ. വി. രതീഷ്കുമാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

