Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജോലിക്കിടെ...

ജോലിക്കിടെ പരിക്കേറ്റ് കൈ നഷ്ടപ്പെട്ട ബധിര യുവാവ് സഹായം തേടുന്നു

text_fields
bookmark_border
ജോലിക്കിടെ പരിക്കേറ്റ് കൈ നഷ്ടപ്പെട്ട ബധിര യുവാവ് സഹായം തേടുന്നു
cancel

വടശ്ശേരിക്കര: ജോലിക്കിടെ വലതുകൈക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബധിരനായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. ചിറ്റാർ വാലേൽപടി വടക്കേക്കര സജിയാണ് (44) സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കൂലിപ്പണിയും കോൺക്രീറ്റ് ജോലിയും ചെയ്ത് കുടുംബം പുലർത്തിയിരുന്ന സജി കിടപ്പായതോടെ നിത്യവൃത്തിക്കുപോലും പണമില്ലാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം. കുടുംബത്തിെൻറ താങ്ങായിരുന്നു സജി.

നവംബർ ഒന്നിനാണ് സജി അപകടത്തിൽപെടുന്നത്. കോൺക്രീറ്റ് ജോലി ചെയ്തുകൊണ്ടിരിക്കെ മിക്സർ മിഷനിൽ വലതുകൈ കുരുങ്ങി അപകടത്തിൽപെടുകയായിരുന്നു. ദിവസങ്ങളോളം കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വലതുകൈ മുട്ടിനു മുകൾവശത്തുെവച്ച് മുറിച്ചുമാറ്റി. സംസാരശേഷിയും കേൾവിയുമില്ലാത്ത യുവാവ് ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സഹായംകൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയത്. സജിയെ പരിചരിക്കുന്നത് ഭിന്നശേഷിക്കാരിയായ ഭാര്യ പ്രസന്നയാണ്.

മരുന്നിന് മാത്രം ആഴ്ചയിൽ നെല്ലാരു തുകതന്നെ വേണ്ടിവരും. ഓപറേഷനും തുടർചികിത്സക്കും ഇതിനോടകം ലക്ഷം രൂപ ചെലവായി. ഇനിയും തുടർ ചികിത്സക്കുള്ള പണത്തിന് നിർവാഹമില്ലാതെ വിഷമിക്കുകയാണ് ഈ കുടുംബം. സുമനസ്സുകളുടെ സഹായമാണ് മുന്നിലുള്ള ഏക പ്രതീക്ഷ. ഇതിനായി ചിറ്റാർ എസ്.ബി.ഐ ബ്രാഞ്ചിൽ സജിയുടെയും ഭാര്യ പ്രസന്നയുടെയും പേരിൽ സംയുക്ത അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67349566959, ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070761. ഫോൺ: 9656472132.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentDeaf manfinancial Help
Next Story