Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 11:58 PM GMT Updated On
date_range 23 July 2020 11:58 PM GMT27 പേര്‍ക്ക്കൂടി കോവിഡ്; 81 പേർ രോഗമുക്തർ
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഒരാള്‍ തമിഴ്നാട്ടിൽനിന്നും രണ്ടുപേര്‍ വിദേശത്തുനിന്നും വന്നവരുമാണ്. തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വൻെറിൽ 15 കന്യാസ്ത്രീകൾക്ക് സ്ഥിരീകരിച്ചു. കോൺവൻെറിൽ നേരേത്ത 27 പേർക്ക് രോഗം ബാധിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് പുതിയ രോഗികൾ. മത്സ്യവ്യാപാരിയായ കോട്ടാങ്ങല്‍ സ്വദേശിയുടെ (41) സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 958 ആയി. 327 പേര്‍ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. വ്യാഴാഴ്ച 81 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരുടെ എണ്ണം 514 ആയി. വ്യാഴാഴ്ച 27 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരടക്കടം 459 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. 6031 പേര്‍ നിരീക്ഷണത്തിലാണ്. പുതുതായി 455 സാമ്പിള്‍ പരിശോധനക്ക് അയച്ചു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍: തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വൻെറിൽ മുമ്പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 56കാരി, 69കാരി, 56കാരി, 59കാരി, 75കാരി, 43കാരി, 59കാരി, 19കാരി, 20കാരി, 45കാരി, 23കാരി, 45കാരി, 21കാരി, 49കാരി, 21കാരി, കോന്നി പൂവന്‍പാറയിൽ മുമ്പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യ(42), വായ്പൂരില്‍ മുമ്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള വായ്പൂര് സ്വദേശിനി (46), തണ്ണിത്തോട്ടില്‍ മുമ്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള തണ്ണിത്തോട് സ്വദേശിനി (21), 48കാരി, കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കുലശേഖരപതി സ്വദേശി ഒരു വയസ്സുകാരി, പത്തനംതിട്ടയിലുള്ള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കോന്നി സ്വദേശിനി (74), ആര്‍.ടി.ഓഫിസിലെ മുമ്പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൊല്ലം ജില്ലക്കാരനായ ആര്‍.ടി. ഓഫിസ് ജീവനക്കാരൻ (37), തൃശൂര്‍ ജില്ലയില്‍ താമസക്കാരിയും അവിടെ മുനിസിപ്പാലിറ്റിയില്‍ എന്‍ജിനീയറുമായ പത്തനംതിട്ട സ്വദേശിനി (42), ഒമാനില്നിെന്നത്തിയ കൊറ്റനാട് സ്വദേശി (28), കൊറ്റനാട് സ്വദേശി (54), തമിഴ്നാട്ടില്നിെന്നത്തിയ ഏഴംകുളം, ഏനാത്ത് സ്വദേശി (46).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story