Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം വെടിവെപ്പിന്...

പന്തളം വെടിവെപ്പിന് ഇന്ന് 49 വർഷം

text_fields
bookmark_border
പന്തളം വെടിവെപ്പിന് ഇന്ന് 49 വർഷം
cancel
പന്തളം: ഭക്ഷ്യക്ഷാമ സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേർ രക്തസാക്ഷിത്വം വഹിച്ച പന്തളം വെടിവെപ്പിന് ചൊവ്വാഴ്ച 49 വർഷമാകുന്നു. 1973 ആഗസ്റ്റ് രണ്ടിന് ഭാനു, നാരായണപിള്ള എന്നിവരാണ്‌ വെടിവെപ്പിൽ രക്തസാക്ഷികളായത്. സി. അച്യുതമേനോൻ മുഖ്യമന്ത്രിയും കെ. കരുണാകരൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കാലത്താണ് ഭക്ഷ്യക്ഷാമ സമരത്തിൽ പ്രതിഷേധിച്ച്​ കേരള ബന്ദ്​ നടന്നത്​. ഇതി‍ൻെറ ഭാഗമായി പന്തളത്ത് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനുനേരെ പൊലീസ് വെടിവെപ്പ് നടത്തി. മെഡിക്കൽ മിഷൻ ജങ്​ഷന് സമീപം അമ്പലത്തിൽ ചൂരയിൽ വെച്ചായിരുന്നു അന്നത്തെ പന്തളം എസ്.ഐ ദാസ് പ്രകടനത്തിനുനേരെ വെടിവെച്ചത്. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നീങ്ങിയപ്പോഴാണ് പൊലീസ് ഇടപെടലും വെടിവെപ്പും നടന്നത്​. സംഭവത്തി‍ൻെറ ഓർമ പുതുക്കി പന്തളം രക്തസാക്ഷി ദിനാചരണം ചൊവ്വാഴ്ച നടക്കും. സി.പി.എം ഏരിയയിലെ എല്ലാ ബ്രാഞ്ചിലും സംഘാടകസമിതി ചെയർമാൻ കെ.പി. ചന്ദ്രശേഖര കുറുപ്പ്, കൺവീനർ ആർ. ജ്യോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കം പൂർത്തിയാക്കി. സ്മൃതിമണ്ഡപത്തിൽ രാവിലെ ഒമ്പതിന് സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പതാക ഉയർത്തും. വൈകീട്ട് അഞ്ചിന് പന്തളം പ്രൈവറ്റ് ബസ്​സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോട്ടോ: പന്തളം രക്തസാക്ഷി മണ്ഡപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story