Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:36 AM IST Updated On
date_range 21 April 2022 5:36 AM ISTവാട്ടര്‍ അതോറിറ്റിക്ക് 'പണികൊടുത്ത്' കെ.എസ്.ഇ.ബി
text_fieldsbookmark_border
റാന്നി: മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി പെരുന്തേനരുവി തടയണയിലെ ചളിയും വെള്ളവും തുറന്നുവിട്ടു. ഇതുമൂലം പദ്ധതിപ്രദേശത്തെ കിണറിലും പൈപ്പിലും ചളിയടിഞ്ഞ് വാട്ടർ അതോറിറ്റിക്ക് പണിയായി. പെരുന്തേനരുവി കുടിവെള്ള വിതരണ പദ്ധതിയില്‍നിന്ന് ഇതുമൂലം കുടിവെള്ള വിതരണം മുടങ്ങി. വെച്ചൂച്ചിറ പെരുന്തേനരുവി ചെറുകിട ജല വൈദ്യുതി പദ്ധതിയില്‍നിന്ന് മണ്ണു നീക്കിയതിനുപിന്നാലെ വെള്ളം തുറന്നുവിട്ടതാണ് വാട്ടര്‍ അതോറിറ്റിക്ക് പണിയായത്. പെരുന്തേനരുവി പദ്ധതിയിലെ കിണറിലെ ചളി 20 ദിവസം മുമ്പാണ് നീക്കിയത്. പമ്പിങ് തുടർച്ചയായി മുടങ്ങുന്നത് ഒഴിവാക്കാനാണ് കിണറിലെ ചളി നീക്കിയത്. ഒപ്പം ചേംബറില്‍നിന്ന് കിണറ്റിലേക്കുള്ള പൈപ്പിലെയും തടസ്സം നീക്കിയിരുന്നു. ഈ ദിവസങ്ങളില്‍ തടയണയിലെ ചളിയും നീക്കുന്നുണ്ടായിരുന്നു. ഷട്ടര്‍ തകരാറിലായതുമൂലം നദിയിലേക്ക് വെള്ളം തുറന്നുവിടുന്നുമില്ലായിരുന്നു. മുഴുവന്‍ സമയവും പമ്പിങ് തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള കെ.എസ്.ഇ.ബിയുടെ ഇരുട്ടടി വാട്ടര്‍ അതോറിറ്റിക്ക് കിട്ടിയത്. പൈപ്പും കിണറും ചളികയറി അടഞ്ഞതുമൂലം പമ്പിങ് ഇനി പൂര്‍ണതോതില്‍ നടക്കില്ല. കുടിവെള്ള വിതരണത്തിനായി പമ്പിങ് നടത്തണമെങ്കില്‍ ഇനി വീണ്ടും കിണര്‍ വൃത്തിയാക്കേണ്ടിവരും. അതു വാട്ടര്‍ അതോറിറ്റിക്ക് വലിയ സാമ്പത്തിക ബാധ്യതവരുത്തും. ptl rni _3 kwa
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story