Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:31 AM IST Updated On
date_range 25 March 2022 5:31 AM ISTസ്വകാര്യബസ് മേഖലയെ സർക്കാർ തഴയുന്നു -വേണു കെ. നായർ
text_fieldsbookmark_border
അടൂർ: സംസ്ഥാനത്ത് ആകെ സ്വകാര്യബസ് 32,000ത്തിൽനിന്ന് 12,000 എണ്ണമായി കുറഞ്ഞിട്ടും എന്താണ് ഈ മേഖലയുടെ പ്രശ്നമെന്ന് സർക്കാർ പഠിക്കാൻ തയാറാകാത്തത് വിരോധാഭാസമാണ്. ഒരു സ്വകാര്യബസ് അതിന്റെ ഒരുദിവസത്തെ യാത്ര ആരംഭിക്കുന്ന സമയം മുതൽ സർക്കാറിന് നികുതി ലഭിച്ചുതുടങ്ങുന്ന വ്യവസായം ആണിത്. ഒരുബസിന്റെ ആകെ വരുമാനത്തിന്റെ 40 ശതമാനം നികുതിയിനത്തിൽ സർക്കാറിലേക്ക് കിട്ടുന്നു. ജനത്തിന്റെ നികുതിപ്പണം കൊടുത്ത് നിലനിർത്തുന്ന കെ.എസ്.ആർ.ടി.സിക്ക് കണക്കില്ലാതെ പണം നൽകിയിട്ടും സ്വകാര്യബസ് മേഖലയെ രക്ഷിക്കാൻ സർക്കാർ തയാറാകുന്നില്ല. ഡീസൽ വില ദിനംപ്രതി വർധിക്കുമ്പോൾ ഈ ബജറ്റിൽ എന്തെങ്കിലും സഹായം പ്രതീക്ഷിച്ചു. വാക്കിന് ഒരുവിലയും കൽപിക്കാത്ത പ്രവൃത്തിയാണ് വകുപ്പുമന്ത്രിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ ആറുമാസമായി ഉണ്ടാകുന്നത്. സ്വകാര്യബസ് സമരം സർക്കാർ വരുത്തിവെച്ചതാണ്. -വേണു കെ. നായർ, ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
