Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 12:00 AM GMT Updated On
date_range 25 March 2022 12:00 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷ ഡ്യൂട്ടിക്കെതിരെ പരാതികളുയരുന്നു
text_fieldsbookmark_border
ptl th 2 പത്തനംതിട്ട: മാർച്ച് അവസാനവാരം ആരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷക്കായി ഡ്യൂട്ടി നിര്‍ണയിച്ച് നല്‍കിയതിനെ ചൊല്ലി വ്യാപക പരാതികളുയരുന്നു. വര്‍ഷങ്ങളായി ഹയര്‍ സെക്കൻഡറി പരീക്ഷക്ക് അധ്യാപകര്‍ക്ക് ഡ്യൂട്ടി ലഭിക്കുന്നതിന് ഓണ്‍ലൈനായി ഓപ്ഷന്‍ നല്‍കുന്നതിന് അവസരം നല്‍കാറുണ്ട്. സൗകര്യപ്രദമായ 10 സ്‌കൂളുകള്‍ വരെ ഓപ്ഷനായി നല്‍കുന്നതിന് സര്‍ക്കാര്‍ സോഫ്റ്റ്വെയറായ ഐ എക്‌സാമില്‍ അവസരമുണ്ടായിരുന്നു. ഓരോ അധ്യാപകരും നല്‍കിയിട്ടുള്ള ഓപ്ഷനില്‍നിന്ന് ഒരു സ്‌കൂള്‍ അനുവദിക്കാറാണ് പതിവ്. എന്നാല്‍, ഇത്തവണ ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയെങ്കിലും, നല്‍കിയ ഓപ്ഷനുകളില്‍ ഒന്നും അനുവദിക്കാതെ വിദൂരമായ സ്‌കൂളുകളിലേക്ക് അധ്യാപകരെ നിയമിച്ചിരിക്കുന്നതാണ് വ്യാപക പരാതിക്ക് കാരണമായത്. അധ്യാപകന്‍ ജോലി ചെയ്യുന്ന സ്‌കൂളുമായുള്ള സാമീപ്യം, നല്‍കിയിരിക്കുന്ന ഓപ്ഷന്‍, സീനിയോറിറ്റി ഇവയാണ് സാധാരണ പരീക്ഷാഡ്യൂട്ടിക്ക് സ്‌കൂള്‍ അനുവദിക്കുമ്പോള്‍ പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പട്ടിക പിന്‍വലിച്ച് അധ്യാപകര്‍ നല്‍കിയിട്ടുള്ള ഓപ്ഷനുകള്‍ അനുസരിച്ചുള്ള ഡ്യൂട്ടി നല്‍കണമെന്ന് എ.എച്ച്.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story