Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:29 AM IST Updated On
date_range 23 March 2022 5:29 AM ISTസിൽവർ ലൈൻ: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
text_fieldsbookmark_border
ptl th 5leeeddd പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത്കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർത്ത് മുന്നോട്ടുകടക്കാനുള്ള ശ്രമം പൊലീസ് ജലപീരങ്കി പ്രയോഗിച്ച് തടഞ്ഞു. കലക്ടറേറ്റ് പടിക്കൽ സ്ഥാപിക്കാനായി പ്രതീകാത്മകമായി സിൽവർലൈൻ സർവേകല്ലുമായാണ് പ്രവർത്തകർ എത്തിയത്. സമരക്കാരെ കലക്ടറേറ്റ് പടിക്കൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നോട്ടുകടക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണനുൾപ്പെടെ പ്രവർത്തകർക്ക് പരിക്കേറ്റു. ഇതോടെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചശേഷമാണ് പ്രവർത്തകർ പിൻവലിഞ്ഞത്. പ്രതിഷേധസമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചാൽ ശബരിമല വിഷയത്തിൽ പിണറായി വിജയൻ പിന്നോട്ടുപോയതുപോലെ കെ-റെയിൽ സമരത്തിന് മുന്നിലും മുട്ടുമടക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാറിനെ താഴെയിറക്കാൻ വിമോചന സമരത്തിന്‍റെ കാര്യമൊന്നും ഇല്ല. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് അപമാനകരമാണ്. അതിജീവനത്തിന്‍റെ സമരമാണിത്. സിൽവർലൈൻ പദ്ധതി ഗുരുതര സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കും. ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ സമരങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ, എ. ഷംസുദ്ദീൻ, അഡ്വ.എ. സുരേഷ്കുമാർ, അനിൽ തോമസ്, റോബിൻ പരുമല, ആബിദ് ഷഹിം, ഷിനി മെഴുവേലി, വെട്ടൂർ ജ്യോതിപ്രസാദ്, നഹാസ് പത്തനംതിട്ട, ജി. മനോജ്, ജിജോ ചെറിയാൻ, രഞ്ജു തുമ്പമൺ, ലക്ഷ്മി അശോക്, ജിതിൻ ജി.നൈനാൻ, ഷിന്‍റു തെന്നാലി, അനൂപ് വേങ്ങവിളയിൽ, ജോയൽ മുക്കരണത്ത് എന്നിവർ സംസാരിച്ചു. പടം....mail....... സിൽവർ ലൈനിനെതിരെ യൂത്ത്കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story