Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:32 AM IST Updated On
date_range 13 Feb 2022 5:32 AM ISTലക്ഷ്മി ഇനി കരുണാലയത്തിന്റെ സംരക്ഷണത്തിൽ
text_fieldsbookmark_border
വടശേരിക്കര: സംരക്ഷകനായിരുന്ന പിതാവ് അവശനായതോടെ ലക്ഷ്മിയെ കിടങ്ങന്നൂർ കരുണാലയം ഏറ്റെടുത്തു. പോളിയോ ബാധിച്ച് അവശയായ ലക്ഷ്മിക്ക് ഇത്രകാലവും സംരക്ഷകനായത് പിതാവ് വടശ്ശേരിക്കര കന്നാംപാലത്തിന് സമീപം കടമാംകുന്ന് സ്വദേശി ചരുവിൽ ഗോപാലകൃഷ്ണനായിരുന്നു. ഹൃദ്രോഗം ബാധിച്ച ഗോപാലകൃഷ്ണന് ഇനിയും മകളെ സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്. റാന്നി പൊലീസ് ഇൻസ്പെക്ടര്‍ എം.ആര്‍. സുരേഷ് ഇടപെട്ടാണ് ലക്ഷ്മിയെ (28) കരുണാലയത്തില്‍ എത്തിച്ചത്. തീര്‍ത്തും വയ്യാതായ തനിക്ക് മകളെ സംരക്ഷിക്കാനാകില്ലെന്നും സഹായിക്കണമെന്നും ഗോപാലകൃഷ്ണൻ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം ഇടപെട്ട് ക്രമീകരണങ്ങൾ ചെയ്തത്. രാവിലെ എസ്.ഐ ഹരികുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച ലക്ഷ്മിയെ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളെ ഏൽപിച്ചു. Ptl rni _2 police ഫോട്ടോ: പോളിയോ ബാധിതയായ ലക്ഷ്മിയെ കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
