Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:34 AM IST Updated On
date_range 30 Jan 2022 5:34 AM ISTകണ്ടെത്താൻ കഴിയാത്ത ഫയൽ സൂപ്രണ്ടിന്‍റെ മേശപ്പുറത്ത്
text_fieldsbookmark_border
പന്തളം: അഞ്ചുമണിക്കൂർ നീണ്ടുനിന്ന വിജിലൻസ് പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത ഫയൽ വിജിലൻസ് സംഘം മടങ്ങിയശേഷം നഗരസഭ സൂപ്രണ്ടിന്‍റെ മേശപ്പുറത്ത് കണ്ടെത്തി. ശനിയാഴ്ച രാവിലെ 11 മണി മുതൽ പത്തനംതിട്ട വിജലൻസ് സി.ഐ എ. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം നഗരസഭയിലെ എല്ലാ മുക്കും മൂലകളും അരിച്ചുപെറുക്കിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന വിവാദ ഫയലാണ് അന്വേഷണസംഘം മടങ്ങി മിനിറ്റുകൾക്കകം നഗരസഭ സൂപ്രണ്ടിന്‍റെ മേശപ്പുറത്ത് പ്രത്യക്ഷപ്പെട്ടത്. പുഴിക്കാട് സ്വദേശിയായ വ്യക്തിക്ക് ഇരട്ട ആനുകൂല്യം നൽകിയെന്ന പരാതിയെ തുടർന്നാണ് ശനിയാഴ്ച വിജിലൻസ് സംഘം നഗരസഭ ഓഫിസിലെത്തി പരിശോധന ആരംഭിച്ചത്. അഞ്ചുമണിക്കൂർ ഓഫിസിന്‍റെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചായിരുന്നു പരിശോധന. പിന്നീട് നഗരസഭ സൂപ്രണ്ട് ആർ. രേഖ ഫയൽ കണ്ടെത്തിയ വിവരം വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തിങ്കളാഴ്ച വിജിലൻസ് സംഘം നഗരസഭയിലെത്തി വിവാദ ഫയൽ ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story