Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:31 AM IST Updated On
date_range 23 Jan 2022 5:31 AM ISTതുടരുന്ന പ്രളയങ്ങൾ; പഠിച്ച് പരിഹാരം നിർദേശിക്കാൻ തയ്യാർ
text_fieldsbookmark_border
മല്ലപ്പള്ളി: തുടർച്ചയായ പ്രളയങ്ങൾ ഏറ്റുവാങ്ങിയ മണിമലയാറിന്‍റെ ഇന്നത്തെ അവസ്ഥ വിശദമായി പഠിക്കാൻ കോഴിക്കോട് സൻെറർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മൻെറ് ആൻഡ് മാനേജ്മെന്‍റ് തയ്യാറാണെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി.സാമുവേൽ പറഞ്ഞു. 120 ദിവസം കൊണ്ട് പെയ്യേണ്ട മഴ അതിൽ വളരെ കുറഞ്ഞ സമയത്തിൽ ലഭിച്ചതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണം. ഭാവിയിൽ ഇതേ ദുരിതാവസ്ഥ വരാതിരിക്കാനും സുരക്ഷിതത്വം ഒരുക്കാനും പുഴയുടെ വൃഷ്ടിപ്രദേശം മുതൽ കടലിലെത്തുന്നതുവരെയുള്ള ഭാഗത്തെ സ്ഥിതി ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. പഠനശേഷം ആവശ്യമെങ്കിൽ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പരിഹാരവും ചെയ്യാനാകും. കാലാവസ്ഥ മാറ്റം വീട്ടുപടിക്കലെത്തിയെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല എജ്യു ഫെസ്റ്റ് ഭാഗമായി നടന്ന പരിസ്ഥിതി സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കെ.ആർ. ജയശ്രീ, ബിജു നൈനാൻ മരുതുകുന്നേൽ, ബിജു വി.ജേക്കബ്, റെജി നെല്ലിക്കാപ്പള്ളി, ഇ.എസ്. ചന്ദ്രമോഹൻ, ജോർജ് വർഗീസ്, സുരേഷ് കുമാർ തൈപ്പറമ്പിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story