Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:33 AM IST Updated On
date_range 20 Dec 2021 5:33 AM ISTതിട്ടയിടിച്ചിൽ വ്യാപകമായിട്ടും സംരക്ഷിക്കാൻ നടപടി വൈകുന്നു
text_fieldsbookmark_border
തിട്ടയിടിച്ചിൽ വ്യാപകമായിട്ടും സംരക്ഷിക്കാൻ നടപടിയില്ല മല്ലപ്പള്ളി: മണിമലയാറ്റിലെ മിന്നൽ പ്രളയത്തിൽ മൺതിട്ട തകർന്ന് ആറ്റിൽ പതിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. കോട്ടാങ്ങൽ - മണിമല റോഡിൽ കൊല്ലാറപ്പടിയിൽ അപകടം ക്ഷണിച്ചുവരുത്തുന്നതിന് ഇത് കാരണമാകുകയാണ്. മണിമലയാറും റോഡുമായി ഒരേ രീതിയിലായ അവസ്ഥയിലാണിപ്പോൾ. 80 അടിയിലേറെ നീളത്തിലും 30 അടിയോളം താഴ്ചയിലുമാണ് മൺതിട്ട പ്രളയത്തിൽ ഒലിച്ചു പോയത്. നിലവിലെ ഭാഗികമായ സംരക്ഷണഭിത്തി തകർച്ചയുടെ വക്കിലും. ഏതുനിമിഷവും ആറ്റിലേക്ക് പതിക്കുന്ന അപകടാവസ്ഥയിലും. തകർച്ച സംഭവിച്ചിട്ടും ഒരുവിധ സുരക്ഷ മുന്നറിയിപ്പുകൾ ഒന്നുംതന്നെ ഇവിടെ സ്ഥാപിച്ചിട്ടുമില്ല. ഇത് ആശങ്കക്ക് ഇടയാക്കുന്നു. കോട്ടയം - പത്തനംതിട്ട ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയായിട്ടും അധികൃതർ അവഗണിക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നതും. അധികൃതരുടെ അനാസ്ഥ വൻ അപകടത്തിന് കാരണമാകും. സംരക്ഷണഭിത്തി പുനർനിർമിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
