Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:34 AM IST Updated On
date_range 7 Dec 2021 5:34 AM ISTറബർ തോട്ടത്തിൽ കാപ്പി കൃഷിയുമായി അങ്ങാടി പഞ്ചായത്ത്
text_fieldsbookmark_border
റാന്നി: റബർ കൃഷിക്കാരെ സഹായിക്കാൻ അങ്ങാടി പഞ്ചായത്ത് 84ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്ത്തല ഉദ്ഘാടനം ചൊവ്വാഴ്ച തൃക്കോമലയിൽ നടക്കും. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ 25 ഹെക്ടർ റബർ തോട്ടങ്ങളിൽ ഇടവിളയായി കാപ്പി കൃഷി ചെയ്യുന്നതാണ് പദ്ധതി. ഇതിനായി വയനാട്ടിൽനിന്ന് മുന്തിയ ഇനം കാപ്പി തൈകൾ എത്തിച്ചു. കൃഷിവകുപ്പ്, എം.ജി.എൻ.ആർ.ജി.ഇ.എസ് എന്നിവ സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷ സമർപ്പിച്ച കൃഷിക്കാർക്ക് ആവശ്യമായ തൈകൾ സൗജന്യമായും ഇതിനുള്ള വളത്തിൻെറ വിലയുടെ 75 ശതമാനം തുക സബ്സിഡിയായും നൽകും. തൈകൾ പരിപാലിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളാണ്. വിലത്തകർച്ചമൂലം പരിപാലനത്തിൽനിന്ന് കൃഷിക്കാർ മുഖം തിരിക്കുന്നതിനാൽ റബർ തോട്ടങ്ങൾ കാട്ടുമൃഗങ്ങളുടെ താവളമായി. വ്യാപകമായ പരാതി ഉയർന്നതോടെയാണ് പരിഹാരമായി തോട്ടങ്ങളിൽ കാപ്പി കൃഷി ചെയ്തുനൽകാനുള്ള പദ്ധതി പഞ്ചായത്ത് ആവിഷ്കരിച്ചത്. തൈകൾ നടുന്ന തോട്ടങ്ങളിലെ കാടുകൾ പൂർണമായും നീക്കി കാപ്പി ചെടികൾ സംരക്ഷിക്കുന്നതോടെ ഇത്തരം തോട്ടങ്ങളിലെ കാട്ടു മൃഗങ്ങളുടെ ശല്യം ഒഴിവാകും. റബറിന് പുറമെ കാപ്പി ചെടിയിൽനിന്നുള്ള അധിക വരുമാനവും കർഷകർക്ക് ലഭിക്കും. വിപുലമായ പ്രചാരണം നടത്തിയിരുന്നെങ്കിലും ഒട്ടുമിക്ക കൃഷിക്കാരും അപേക്ഷ നൽകാൻ തയാറായില്ല. അപേക്ഷ സമർപിച്ച മുഴുവൻ കർഷകർക്കും സഹായം അനുവദിച്ചു. 12,000 കാപ്പി തൈകളാണ് എത്തിച്ചത്. തൈകൾക്കും വളം സബ്‌സിഡിയിലുമായി അഞ്ചുലക്ഷം രൂപയാണ് പഞ്ചായത്തിൽനിന്ന് ചെലവഴിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ഇനത്തിൽ 78 ലക്ഷം രൂപയും നൽകും. അടുത്തവർഷം കൂടുതൽ തോട്ടങ്ങളിൽ പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. പഞ്ചായത്ത്തല ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു റെജി നിർവഹിക്കും. ptl rni_1 coffee
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story