Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2021 11:59 PM GMT Updated On
date_range 12 Oct 2021 11:59 PM GMTകനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
text_fieldsbookmark_border
ptl th 5 p2 lead കിഴക്കൻ മേഖലയിൽ പെയ്ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത് പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ജില്ലയുടെ കിഴക്കൻ മേഖലയിൽ പെയ്ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തീരപ്രദേശങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. ജില്ലയിൽ 13വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ചന്ദനപ്പള്ളി -പൂങ്കാവ് റോഡിൽ താഴൂർ കടവിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കൊടുമൺ- ഇടത്തിട്ട റോഡിലും വെള്ളക്കെട്ടാണ്. വള്ളിക്കോട് താഴൂർക്കടവ് ഭാഗത്ത് താഴ്ന്ന പ്രദേശം മുഴവൻ വെള്ളത്തിലാണ്. പലസ്ഥലത്തും നെൽകൃഷി ആരംഭിച്ച സമയത്താണ് വെള്ളം കയറിയത്. വേട്ടക്കുളം ഏലായിൽ വിത നടന്നു. വള്ളിക്കോട് നരിക്കുഴി, ചെമ്പത പാടശേഖരങ്ങളും വെള്ളത്തിലായി. വാഴമുട്ടം ചേറ്റൂർ ഏലായിലും വെള്ളം കയറി. കഴിഞ്ഞ ആഴ്ചയാണ് വിത ഉത്സവം നടന്നത്. വിതച്ചത് മുഴുവൻ ഇപ്പോൾ വെള്ളത്തിലായി. വലിയ നഷ്ടം കർഷകർക്ക് സംഭവിച്ചു. പത്തനംതിട്ട കൊടുന്തറ ഭാഗം, അഴൂർ കോ-ഓപറേറ്റിവ്കോളജ് ഭാഗങ്ങളിലും വെള്ളം കയറി. ആറന്മുള ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പടങ്ങൾ...mail......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story