Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2021 5:28 AM IST Updated On
date_range 5 July 2021 5:28 AM ISTനിർമാണമേഖലയിൽ പണി നഷ്ടപ്പെടുന്നു; പ്രതിഷേധവുമായി തൊഴിലാളികൾ
text_fieldsbookmark_border
വടശ്ശേരിക്കര: കെട്ടിടനിർമാണ മേഖലയിൽ യന്ത്രം ഉപയോഗിച്ച് തയാറാക്കിയ കോൺക്രീറ്റ് മിശ്രിതം ഉപയോഗിക്കുന്നതിനാൽ വ്യാപകമായ തൊഴിൽ നഷ്ടം ഉണ്ടാകുന്നതായി പരാതി. ഇതിൽ പ്രതിഷേധിച്ച് അത്തിക്കയത്ത് കെട്ടിട നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സൈറ്റിൽ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി പ്രവർത്തകർ കൊടികുത്തി. കോൺക്രീറ്റ് ജോലികൾ റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ച് ചെയ്യുന്നതിനാൽ, ഗ്രാമീണ മേഖലയിൽ കോൺക്രീറ്റ് തൊഴിലാളികൾ പട്ടിണിയിലാണെന്ന് യൂനിയനുകൾ പറയുന്നു. എന്നാൽ, പലപ്പോഴും കോൺക്രീറ്റിങ് ചെയ്ത് പരിചയം ഇല്ലാത്ത യൂനിയൻകാരെക്കൊണ്ട് ഉയർന്ന നിരക്കിൽ കോൺക്രീറ്റിങ് ജോലി ചെയ്യിക്കേണ്ട ഗതികേട് യൂനിയൻ അതിപ്രസരം കൊണ്ട് കോൺട്രാക്ടർമാർക്ക് ഉണ്ടാവാറുണ്ടെന്ന് അസോ. ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് സംഘടന ഭാരവാഹികൾ ആരോപിക്കുന്നു. എല്ലാ തരത്തിലും അതീവ പ്രതിസന്ധികളിൽകൂടി കടന്നുപോകുന്ന ചെറുകിട കരാറുകാർക്കുനേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് അസോസിയേഷൻ ഓഫ് പ്രൈവറ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് ജില്ല കമ്മിറ്റി പ്രസിഡൻറ് മനോജ് കുമാർ, സെക്രട്ടറി സാഗർ ഷറീഫ്, ട്രഷറാർ വിപിൻ തോമസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. കൺസ്ട്രക്ഷൻ സൈറ്റിൽ സ്ഥാപിച്ച കൊടികൾ നീക്കംചെയ്ത് സ്വൈര്യമായി നിർമാണപ്രവർത്തനങ്ങൾ നടക്കാനുള്ള സാഹചര്യം നൽകിയില്ലെങ്കിൽ മുഖ്യമന്ത്രി, ലേബർ കമീഷൻ ഓഫിസർ എന്നിവർക്ക് പരാതി നൽകും എന്നും ഭാരവാഹികൾ അറിയിച്ചു. ഫോട്ടോ മെയിലൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story