Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2021 5:30 AM IST Updated On
date_range 13 May 2021 5:30 AM ISTപത്തനംതിട്ടയിൽ പ്രാഥമിക ചികിത്സ സൗകര്യങ്ങൾ ഒരുക്കാതെ ഗ്രാമപഞ്ചായത്തുകൾ
text_fieldsbookmark_border
MESAGE: Lead പത്തനംതിട്ട: കോവിഡ് വ്യാപനം രൂക്ഷമാകുകയും ചികിത്സ സൗകര്യങ്ങളില്ലാതെ ജനം വലയുകയും ചെയ്യുേമ്പാഴും പ്രാഥമിക ചികിത്സ സൗകര്യംപോലും ഒരുക്കാതെ ജില്ലയിലെ പകുതിയോളം ഗ്രാമപഞ്ചായത്തുകൾ. ഗ്രാമപഞ്ചായത്തുകൾ പുലർത്തുന്ന അലംഭാവം ചർച്ചയായതിനെത്തുടർന്ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രാഥമിക ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഏപ്രിൽ 23ന് കലക്ടർ നിർദേശിച്ചിരുന്നു. എന്നിട്ടും ഫലം ഉണ്ടായിട്ടില്ല. ചികിത്സകേന്ദ്രം തയാറാക്കിയ സ്ഥലങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾ സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുെന്നന്ന പരാതികളുയരുന്നു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെകൊണ്ട് പ്രാഥമിക ചികിത്സകേന്ദ്രങ്ങൾ തയാറാക്കിക്കുന്നതിൽ ജില്ല പഞ്ചായത്ത് തികഞ്ഞ അലംഭാവം കാട്ടുെന്നന്ന ആക്ഷേപവുമുയരുന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ സമിതികളുടെ പ്രവര്‍ത്തനം പലയിടത്തും നിർജീവാവസ്ഥയിലാണ്. അടൂർ നഗരസഭയും ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൗകര്യം ഒരുക്കിയിട്ടില്ല. ഫണ്ടിൻെറ അപര്യാപ്തതയാണ് തദ്ദേശ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നത്. തനത് ഫണ്ടിൽനിന്ന് ചെലവഴിക്കാൻ സർക്കാർ അനുമതി നൽകി. കെട്ടിടങ്ങൾ ലഭിക്കുന്നില്ലെന്ന് ചിലർ പറയുന്നു. കിടക്കകളും അനുബന്ധ സൗകര്യങ്ങളും തയാറാക്കാൻ സ്പോൺസർമാരെ കിട്ടുന്നിെല്ലന്ന് പറയുന്നവരുമുണ്ട്. ജില്ലയിൽ 53 ഗ്രാമപഞ്ചായത്തുണ്ടെങ്കിലും പകുതിയിടത്തും കോവിഡ് ചികിത്സക്കുള്ള പ്രാഥമികകേന്ദ്രങ്ങളില്ല. കഴിഞ്ഞ വർഷം എല്ലായിടത്തും ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററുകൾ തയാറായിരുന്നു. ഇത്തവണ രോഗവ്യാപന തോത് കഴിഞ്ഞ വർഷത്തേതിൻെറ ഇരട്ടിയിലേറെയായിട്ടും അലംഭാവം തുടരുകയാണ്. രോഗവ്യാപനം പകുതിയും നടക്കുന്നത് വീടുകളിലാെണന്നാണ് സർക്കാർ കണക്ക്. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ കുടുംബാംഗങ്ങൾ എല്ലാവർക്കും പിടിപെടുന്ന അവസ്ഥയാണ്. ഇതിന് തടയിടണമെങ്കിൽ പഞ്ചായത്തടിസ്ഥാനത്തിൽ പ്രാഥമിക ചികിത്സകേന്ദ്രങ്ങൾ അത്യാവശ്യമാണ് എന്നിരിക്കെയാണ് പഞ്ചായത്തുകൾ അലംഭാവം കാട്ടുന്നത്. പ്രാഥമിക ചികിത്സകേന്ദ്രങ്ങൾ തയാറാക്കിയ സ്ഥലങ്ങളിൽ എവിടെയും ചൂടുവെള്ളം ലഭ്യമാക്കുന്നതിനും ആവിപിടിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടിെല്ലന്ന പരാതിയും ഉയരുന്നു. പ്രാഥമിക ചികിത്സകേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നവരിൽ പലർക്കും ഒരാഴ്ചയിലേറെ കഴിയുേമ്പാഴാണ് നില വഷളാകുന്ന അവസ്ഥയിലെത്തുന്നത്. കോവിഡ് ചികിത്സക്ക് സൗകര്യം ഒരുക്കുന്നതിൽ കഴിഞ്ഞ ജില്ല പഞ്ചായത്ത് വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത്തവണ രോഗവ്യാപനം ഇരട്ടിയിലേറെയായിട്ടും നിലവിലെ ജില്ല പഞ്ചായത്ത് ശുഷ്കാന്തി കാട്ടുന്നില്ലെന്ന് ഇപ്പോഴത്തെ പ്രതിപക്ഷം ആരോപിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെ കോവിഡ് പ്രതിരോധപ്രവർത്തനം ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും ജില്ല പഞ്ചായത്തിന് കഴിയുന്നില്ലെന്നാണ് വിമർശനം. കോവിഡ് ചികിത്സക്കുള്ള പ്രാഥമികകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടില്ലാത്ത തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഇവ അടിയന്തരമായി ആരംഭിക്കാന്‍ ചൊവ്വാഴ്ച ചേർന്ന ജില്ല ആസൂത്രണ സമിതിയുടെ ഓൺലൈൻ യോഗം നിര്‍ദേശിച്ചു. ഓരോ തദ്ദേശ ഭരണസ്ഥാപനങ്ങളും കുറഞ്ഞത് അഞ്ച് വാഹനങ്ങള്‍ കോവിഡ് ബാധിതർക്കായി ക്രമീകരിക്കണം. തദ്ദേശ ഭരണ സ്ഥാപനതല സന്നദ്ധപ്രവര്‍ത്തകരുടെ ഗ്രൂപ്പും വാര്‍ഡുതല ജാഗ്രതസമിതികളും കാര്യക്ഷമമാക്കാനും യോഗം നിർദേശിച്ചിട്ടുണ്ട്. ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാത്ത തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ സമൂഹ അടുക്കളകള്‍ ആരംഭിക്കാനും നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story