Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2021 5:28 AM IST Updated On
date_range 10 May 2021 5:28 AM ISTനഷ്ടപരിഹാരം നൽകണം -കെ.യു. ജനീഷ്കുമാർ എം.എൽ.എ
text_fieldsbookmark_border
കലഞ്ഞൂർ: കാറ്റിലും മഴയിലും കലഞ്ഞൂർ പഞ്ചായത്തിൽ ഉണ്ടായ നാശനഷ്ടം വിലയിരുത്തി ഉടൻ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ തഹസിൽദാർക്ക് നിർദേശം നൽകി. തുടർച്ചയായ രണ്ടാംദിവസവും എം.എൽ.എ പഞ്ചായത്തിൽ സന്ദർശനം നടത്തി പഞ്ചായത്തിൽ ഉടനീളം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. വൈദ്യുതി വകുപ്പിന് മാത്രം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 100ൽ അധികം പോസ്റ്റുകൾ തകർന്നു. വൈദ്യുതി പുനഃസ്ഥാപിക്കാൻ നൂറിലധികം ജീവനക്കാരെ രംഗത്തിറക്കിയതായി എം.എൽ.എ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽനിന്നാണ് ഈ ജീവനക്കാരെ എത്തിച്ചിരിക്കുന്നത്. ഉടൻ വൈദ്യുതി വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. മരങ്ങൾ കടപുഴകി 50ൽ അധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ചില വീടുകൾ പൂർണമായും തകർന്നു. ഇവർക്ക് താമസ സൗകര്യം ആവശ്യമെങ്കിൽ ഒരുക്കിനൽകണമെന്ന് എം.എൽ.എ റവന്യൂ അധികൃതർക്ക് നിർദേശം നൽകി. കൃഷിനാശം വിലയിരുത്താൻ കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. കാർഷിക മേഖലയിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കലഞ്ഞൂർ പഞ്ചായത്തിലെ മഴക്കെടുതി സംബന്ധിച്ച് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് എം.എൽ.എ കത്ത് നൽകി, ജനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള തുടർ പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story