Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 11:58 PM GMT Updated On
date_range 20 July 2020 11:58 PM GMTശബരിഗിരി പദ്ധതിയിലെ സംഭരണികളിൽ ജലനിരപ്പുയർന്നു
text_fieldsbookmark_border
ചിറ്റാർ: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ജലസംഭരണികളിൽ ജലനിരപ്പുയർന്നു. തിങ്കളാഴ്ചത്തെ ജലനിരപ്പ് 21 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ സമയത്ത് 12 ശതമാനമായിരുന്നു. ഇവിടെ ആനത്തോട് ഡാമിൻെറ ബലപ്പെടുത്തൽ ജോലികൾ നടക്കുന്നതിനാൽ ജലനിരപ്പ് കുറച്ചിരിക്കുകയാണ്. അണക്കെട്ടിൻെറ ബലപ്പെടുത്തൽജോലി ആരംഭിച്ച നവംബറിൽ 83 ശതമാനം വെള്ളമുണ്ടായിരുന്നു. പദ്ധതി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി നല്ല മഴ ലഭിക്കുന്നുണ്ട്. തിങ്കളാഴ്ച പമ്പയിൽ നാല് മി.മീറ്ററും കക്കിയിൽ 24 മി.മീറ്ററും മഴ ലഭിച്ചു. പദ്ധതിപ്രദേശത്തെ പ്രധാന ജലസംഭരണിയായ 981.45 മീറ്റർ ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടിൽ 947.78 മീറ്ററും 986.66 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 965 മീറ്ററുമാണ് ജലനിരപ്പ്. കൊച്ചുപമ്പയിൽ 24.17 ശതമാനവും കക്കി-ആനത്തോട്ടിൽ 23.45 ശതമാനം ജലനിരപ്പുണ്ട്. മൂഴിയാർ ശബരിഗിരി പവർഹൗസിലെ ആറ് ജനറേറ്ററുകൾ ആവശ്യാനുസരണമാണ് പ്രവർത്തിക്കുന്നത്. രണ്ടുദിവസമായി ജനറേഷൻ നിർത്തിെവച്ചിരിക്കുകയാണ്. പ്രതിദിനം വൈദ്യുതോൽപാദനം ശരാശരി അഞ്ചുമില്യൺ യൂനിറ്റിൽ താഴെയാണ്. 160 മില്യൻ യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയാണ് ശബരിഗിരി. 365 മെഗാവാട്ടാണ് ഉൽപാദനശേഷി. ശബരിഗിരിയിലെ വൈദ്യുതോൽപാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളമുപയോഗിച്ച് കെ.എസ്.ഇ.ബിയുടെ കക്കാട്, അള്ളുങ്കൽ, കാരിക്കയം മുതലവാരം, മണിയാർ, പെരുനാട് ജലവൈദ്യുതി പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. പടം : ptl__water level_sabargiri ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി അണക്കെട്ടിലെ ജലനിരപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story