Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡ് നടുവിൽ...

റോഡ് നടുവിൽ 'പോസ്റ്റാ'യി വൈദ്യുതി തൂൺ; ടാറിങ് പുരോഗമിക്കുന്നു

text_fields
bookmark_border
റോഡ് നടുവിൽ പോസ്റ്റായി വൈദ്യുതി തൂൺ; ടാറിങ് പുരോഗമിക്കുന്നു
cancel
പദ്ധതി കുരമ്പാല തെക്ക്, കുരമ്പാല, പെരുമ്പുളിക്കൽ ഭാഗങ്ങളിൽ തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു പന്തളം: റോഡിന്റെ മധ്യഭാഗത്ത് വൈദ്യുതി തൂണുകൾ നിർത്തി ടാറിടൽ അതിവേഗം നടത്തുന്നു. ആനയടി-കൂടൽ റോഡിന്‍റെ കുരമ്പാല തെക്ക് ഭാഗത്താണ് വിചിത്രമായ  നിർമാണം. പഴകുളം മുതൽ പോസ്റ്റ് ഓഫിസ് ജങ്ഷൻ‌ വരെ ടാറിടൽ പൂർത്തിയായി. ശേഷിക്കുന്ന ഭാഗത്തെ ജോലികളാണ് നടക്കുന്നത്. തർക്കം മൂലം ഈ ഭാഗത്ത് മാസങ്ങളായി നിർമാണം മന്ദഗതിയിലായിരുന്നു. നിർദിഷ്ട വീതിയിൽ നിർമാണം നടത്തിയില്ലെന്ന പരാതിയെ തുടർന്നാണ് ജോലികൾ വൈകിയത്. നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. 109.13 കോടി രൂപ ചെലവഴിച്ചാണ് ആനയടി-കൂടൽ റോഡ് നിർമിക്കുന്നത്. പല കാരണങ്ങളാൽ തുടങ്ങാൻ വൈകിയ പദ്ധതി കുരമ്പാല തെക്ക്, കുരമ്പാല, പെരുമ്പുളിക്കൽ ഭാഗങ്ങളിൽ പരാതിക്കും തർക്കങ്ങൾക്കും കാരണമായിരുന്നു. പോസ്റ്റ് ഓഫിസ് ജങ്ഷൻ ഭാഗത്ത് സ്ഥലമെടുപ്പ്, ഓട നിർമാണം എന്നിവയിൽ തർക്കം ഉയർന്നിരുന്നു. നിർദിഷ്ട വീതിയിൽ സ്ഥലം ഏറ്റെടുത്തതോടെ നിർമാണവും വേഗത്തിലായി. പോസ്റ്റ് ഓഫിസ് ജങ്ഷനിൽ തർക്കം പരിഹരിച്ചു നിർമാണം വേഗത്തിലായെങ്കിലും പുതിയ പരാതിയും ഉടലെടുത്തു. ജങ്ഷനിലേക്ക് റോഡ് എത്തിച്ചേരുന്ന ഭാഗം ഉയർത്തുന്നതെന്തിനെന്നാണ് നാട്ടുകാരുടെ സംശയം. ശാസ്ത്രീയമായി ഇവിടെ റോഡ് ഉയർത്തേണ്ടതില്ലെന്നും റോഡ് ഉയർത്തിയാൽ വശങ്ങളിലെ വീടുകൾക്കും കടകൾക്കും ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം, 50 സെന്റീമീറ്റർ മാത്രമാണ് അത്യാവശ്യ ഭാഗങ്ങളിൽ ഉയർത്തുകയെന്നും ഈ ഭാഗത്തെ കയറ്റം ലഘൂകരിക്കാനും ഓടയിലൂടെ വെള്ളമൊഴുകാനുള്ള സൗകര്യവുമാണ് പരിഗണിക്കുന്നതെന്നും അധികൃതർ പറയുന്നു. --------- ഫോട്ടോ .. ആനയടി - കൂടൽ റോഡ് കുരമ്പാലയിൽ ടാറിങ് പൂർത്തിയാകുമ്പോൾ വൈദ്യുതി തൂൺ റോഡിൽ നിൽക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story