Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:30 AM IST Updated On
date_range 2 Aug 2022 12:30 AM ISTമൂഴിയാര്‍ ഡാമിെൻറ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത
text_fieldsbookmark_border
പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ബുധനാഴ്ച വരെ അതിതീവ്ര മഴക്കുള്ള (റെഡ് അലര്‍ട്ട്) മുന്നറിയിപ്പും വ്യഴാഴ്ച അതിശക്തമായ മഴക്കുള്ള(ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പും നല്‍കി. കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിൻെറ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ഉയരുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 192.63 മീറ്ററാണ്. ഇതിനാല്‍ ഏതു സമയത്തും മൂന്നു ഷട്ടർ 60 മുതല്‍ 120 സെ.മീ. വരെ ഉയര്‍ത്തി 100 മുതല്‍ 200 ക്യുമെക്‌സ് വരെ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കിവിടും. ഇപ്രകാരം തുറന്നുവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിൻെറയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരയിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കാൻ ഏതുസമയത്തും മണിയാര്‍ ബാരേജിൻെറ അഞ്ച് ഷട്ടറും പരമാവധി 200 സെ.മീ. എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തുവിടേണ്ടി വരുന്ന സാഹചര്യവും നിലനിൽക്കുന്നു. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണം. രാത്രി യാത്ര നിരോധിച്ചു പത്തനംതിട്ട: മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയും വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യതകള്‍ ഒഴിവാക്കാൻ ജില്ലയിലെ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെ നിരോധിച്ച് കലക്ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. കൂടാതെ തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിങ്, കൊട്ടവഞ്ചി സവാരി, ബോട്ടിങ്, നദികളിലൂടെയുള്ള കടത്ത് എന്നിവ നാലുവരെ പൂര്‍ണമായും നിരോധിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടി സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story