Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:42 AM IST Updated On
date_range 21 Jun 2022 5:42 AM ISTകുറിയന്നൂരിൽ ബി.ജെ.പി-സി.പി.എം സംഘർഷം
text_fieldsbookmark_border
കോഴഞ്ചേരി: കുറിയന്നൂർ മേഖലയിൽ ബി.ജെ.പി-സി.പി.എം സംഘർഷം. രണ്ട് ബി.ജെ.പി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം നടന്നു. ഞായറാഴ്ച രാത്രിയാണ് അക്രമം നടന്നത്. ബി.ജെ.പി പ്രവർത്തകനും യുവമോര്‍ച്ച ആറന്മുള മണ്ഡലം പ്രസിഡന്‍റുമായ അരുണ്‍ ശശിയുടെ അരുവിക്കുഴിയിലെ വീടും യുവമോര്‍ച്ച തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് സെക്രട്ടറി കുറിയന്നൂര്‍ ചരിവുപുരയിടത്തില്‍ ദീപു സജിയുടെ വീടുമാണ് ആക്രമിക്കപ്പെട്ടത്. ദീപുവിന്റെ ടിപ്പര്‍ ലോറിയും ഇരുചക്രവാഹനങ്ങളും തകര്‍ത്തു. ശനിയാഴ്ച നടന്ന കുറിയന്നൂര്‍ സര്‍വിസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ഇരുപാർട്ടിയും തമ്മിലുണ്ടായ വാക്തർക്കങ്ങളെ തുടർന്നാണ് സംഭവം. ഇടതുമുന്നണി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെന്ന് അരുണ്‍ ശശിയും സംഘവും ആരോപിച്ചിരുന്നു. ആർ.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ കോഴഞ്ചേരിയില്‍ പ്രകടനം നടത്തി. സ്ഥലത്ത് ഡിവൈ.എസ്.പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നു. പുറമറ്റത്തും ഇരുപാർട്ടിയുടെയും പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നു. ഇരു പാർട്ടിയുടെയും ഫ്ലക്സ് ബോര്‍ഡുകളും മറ്റ് പ്രചാരണ സാമഗ്രികളും തകര്‍ക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story