Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:28 AM IST Updated On
date_range 21 Jun 2022 5:28 AM ISTവില തോന്നുംപടി
text_fieldsbookmark_border
പന്തളം: നഗരസഭ പരിധിയിലെ പലചരക്ക്, പഴം, പച്ചക്കറി കടകളിലും ഹോട്ടലുകളിലും ഒരു മാനദണ്ഡവും പാലിക്കാതെ നിത്യോപയോഗ സാധനങ്ങൾക്കും ഭക്ഷണപദാർഥങ്ങൾക്കും തോന്നുന്ന വില ഈടാക്കുന്നതായി പരാതി. കടകളിലെല്ലാം ഒരേ സാധനങ്ങൾക്ക് പല വിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ ജോലിയും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങൾക്ക് അമിത വില കനത്ത ഭാരമാകുകയാണ്. വിലവിവര പട്ടിക മിക്കയിടങ്ങളിലും പ്രദർശിപ്പിക്കാറില്ല. നഗരസഭ അധികൃതരോ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോ നടപടിയെടുക്കാറുമില്ല. ഹോട്ടലുകളിൽ ഒരു മാനദണ്ഡവുമില്ലാതെയാണ് ഭക്ഷണപദാർഥങ്ങൾക്ക് വില ഈടാക്കുന്നത്. പന്തളം ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കാപ്പിക്ക് 17 രൂപയാണ് ഈടാക്കുന്നത്. മറ്റൊരു കടയിൽ 12 രൂപ ഈടാക്കുമ്പോൾ തൊട്ടടുത്തുള്ള കടയിൽ 15 രൂപയാണ് ഈടാക്കുന്നത്. പന്തളത്തെ പച്ചക്കറിക്കടകളിൽ 100, 150, 200 രൂപയുടെ കിറ്റുകളാണ് വിൽപന നടത്തുന്നത്. വില കൂടിയാലും നൽകുന്ന പച്ചക്കറിയുടെ അളവിൽ വലിയ വ്യത്യാസം ഇല്ലെന്ന് നാട്ടുകാർ പറയുന്നു. സാധനങ്ങളുടെ വിലയെച്ചൊല്ലി പലപ്പോഴും ഉപഭോക്താക്കളും കട ഉടമകളും തമ്മിൽ തർക്കം പതിവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story