Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപണം...

പണം മടക്കിക്കിട്ടണമെന്ന് ആവശ്യം മൈലപ്ര സഹകരണ ബാങ്കിൽ നിക്ഷേപകരുടെ ബഹളം

text_fields
bookmark_border
ptlth8 പത്തനംതിട്ട: ക്രമക്കേട് നടന്ന മൈലപ്ര സർവിസ് സഹകരണ ബാങ്കിന് മുന്നിൽ തിങ്കളാഴ്ചയും നിക്ഷേപകരുടെ ബഹളം. പണം മടക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി നിക്ഷേപകരാണ് എത്തിയത്. തിങ്കളാഴ്ച പണം നൽകാമെന്ന് അവധി പറഞ്ഞതിനെ തുടർന്നാണ് നിക്ഷേപകർ എത്തിയത്. പണം കിട്ടാതായതോടെ അവർ ബഹളംവെച്ചു. സ്ഥിരനിക്ഷേപം ഉടൻ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ വലിയ ബഹളമാണ് നടത്തുന്നത്. കൈയിൽ നയാപൈസ ഇല്ലാത്തതുകാരണം പലരുടെയും ദൈനംദിന ആവശ്യങ്ങളും മുടങ്ങി. സെക്രട്ടറിയുടെ ചാർജുള്ള ജീവനക്കാരൻ നിക്ഷേപകരെ ഭയന്ന് എത്തുന്നില്ല. ഭരണസമിതി അംഗങ്ങൾ ഇവിടേക്ക് തിരിഞ്ഞുനോക്കറേ ഇല്ല. ഇതിൽ പലരും സ്ഥലംവിട്ടു. ഭരണസമിതി പിരിച്ചുവിടാൻ ഹൈകോടതിയിൽ ഒരു നിക്ഷേപകൻ ഹരജി നൽകിയിട്ടുണ്ട്. കോടതി നിർശദേശത്തെ തുടർന്ന് ജോയന്‍റ് രജിസ്ട്രാർ കോടതിയിൽ റിപ്പോർട്ട് നൽകി. ഓഡിറ്റ് പ്രകാരം ബാങ്കിന് നഷ്ടമായ തുക സർചാർജ് ഇനത്തിൽ ഭരണസമിതി അംഗങ്ങളിൽനിന്ന് മുൻ സെക്രട്ടറിയിൽനിന്ന് ഈടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ഈ ആഴ്ച പരിഗണിച്ചേക്കും. 32.95 കോടിയുടെ തിരിമറി സംശയിക്കുന്ന 2020-21ലെ ഓഡിറ്റ് റിപ്പോർട്ടിന്മേലാണ് ഇപ്പോൾ സഹകരണ വകുപ്പിന്‍റെ വകുപ്പ്തല അന്വേഷണം നടക്കുന്നത്. വകുപ്പിലെ കോന്നി ഇൻസ്പെക്ടർക്കാണ് അന്വേഷണച്ചുമതല. സഹകരണ വകുപ്പിന്‍റെ അനുമതിയില്ലാതെ തുടങ്ങിയ അമൃത ഫാക്ടറിക്ക് 29.58 കോടിയാണ് അഡ്വാൻസ് നൽകിയത്. ഫാക്ടറിയിൽനിന്ന് 32.95 കോടി ബാങ്കിന് കിട്ടാക്കടമാണ്. നിക്ഷേപത്തുക തിരികെ ലഭിക്കുന്നില്ലെന്നുകാട്ടി 160ഓളം നിക്ഷേപകർ ജോയന്‍റ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ സ്വർണപ്പണയതുക അടച്ചശേഷവും സ്വർണം തിരികെ നൽകുന്നില്ല, വസ്തുവിന്മേലുള്ള ലോൺ അടച്ചുതീർത്തിട്ടും പ്രമാണത്തിന്മേലുള്ള ബാധ്യത നീക്കുന്നില്ല തുടങ്ങിയ വിവിധ പരാതികളാണ് ഉയരുന്നത്. മൈലപ്രയിലെ പ്രധാന ശാഖ മാത്രമാണ് ഇപ്പോൾ തുറക്കുന്നത്. പണമില്ലാതായതോടെ മണ്ണാറക്കുളഞ്ഞി, ശാന്തിനഗർ ബ്രാഞ്ചുകൾ തുറക്കാറില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story