Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരിസ്ഥിതി തകർത്ത്...

പരിസ്ഥിതി തകർത്ത് മണ്ണ് മാഫിയ

text_fields
bookmark_border
; തളക്കാനാകാതെ നിയമപാലകർ blurb മൊബൈൽ ഫോൺ ലൈവാക്കിയാണ്​ ടിപ്പറുകളുടെ പാച്ചിൽ അടൂർ: പച്ചമണ്ണ് അനധികൃതമായി കടത്തുന്ന മാഫിയകളെ തളക്കാനാകാതെ നിയമപാലകർ. മണ്ണ് കടത്ത് പിടിക്കാതിരിക്കാൻ പൊലീസിന്‍റെ നീക്കം അറിഞ്ഞ് മണ്ണ് കടത്തുന്ന ടിപ്പർ ഡ്രൈവറും വാഹനത്തിന് പൈലറ്റ് പോകുന്ന ഏജന്‍റുമാരും തമ്മിലാണ് മൊബൈൽ ഫോൺ ലൈവാക്കി യാത്ര നടത്തുന്നത്. പൊലീസ് പിന്തുടർന്നാൽ ആ വിവരം ഏജന്‍റുമാർ ടിപ്പർ ഡ്രൈവർമാർക്ക് കൈമാറുകയും ഇതോടെ പ്രധാന റോഡിൽനിന്ന് വാഹനം ആദ്യം കാണുന്ന ഉപവഴിയെ ഓടിച്ചുകയറ്റുകയും ചെയ്യും. പൊലീസ് പോകുന്നതോടെ യാത്രതുടരും. മണ്ണെടുപ്പ് കേന്ദ്രത്തിൽനിന്ന്​ മണ്ണുമായി ടിപ്പർ പുറപ്പെട്ടാൽ ഇവരെ പിടികൂടുക പ്രയാസകരമാണ്. അതിനാലാണ് അടുത്തിടെ ജില്ല പൊലീസ് മേധാവിയുടെ ഷാഡോ സംഘം പുലർച്ച പള്ളിക്കലിൽ മണ്ണെടുക്കുന്ന സ്ഥലത്തെത്തി വാഹനങ്ങൾ വളഞ്ഞത്. മണ്ണുമായി ടിപ്പർ ലോറികൾ അമിതവേഗത്തിലാണ് പായുന്നത്. പൊലീസിന്‍റെ പിടിയിൽപെടുന്നതിന് മുമ്പ്​ വേഗം അതിർത്തികടന്ന് ആലപ്പുഴ, കൊല്ലം ജില്ലകളിലെത്തി രക്ഷപ്പെടാൻ കഴിയുമെന്നതിനാലാണ് ജില്ല അതിർത്തിയായ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മണ്ണ് ഖനനത്തിന് സംഘം തെരഞ്ഞെടുക്കുന്നത്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്ന ഈ സമയത്തും അനധികൃത മണ്ണെടുപ്പ് നിർബാധം തുടരുകയാണ്. വീടുവെക്കാനെന്ന വ്യാജേനയാണ് ഭൂരിഭാഗം പേരും മണ്ണെടുക്കുന്നത്. ഇക്കാര്യം പരിശോധിച്ച് മണ്ണെടുത്തശേഷം വീട് വെക്കാതിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നില്ല. പ്ലാനും എസ്റ്റിമേറ്റും തയാറാക്കിക്കൊടുത്തശേഷം പെർമിറ്റ് വാങ്ങി മൈനിങ്​ ആൻഡ്​ ജിയോളജി വകുപ്പിനെ സമീപിച്ച് പാസ് തരപ്പെടുത്തുന്ന മണ്ണ് മാഫിയ, അനുവദിക്കുന്നതിലും പത്തിരട്ടിയിൽ കൂടുതൽ മണ്ണാണ്​ കടത്തുന്നത്​. മൈനിങ് ആൻഡ്​​ ജിയോളജി വകുപ്പ് അനുവദിച്ചതിലും കൂടുതൽ സ്ഥലത്തെ മണ്ണെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാറുമില്ല. p4 lead consider
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story