വൈക്കത്തപ്പെൻറ മണ്ണില്‍നിന്ന് ആദ്യമായി പമ്പാക്ഷേത്രം മേല്‍ശാന്തി
text_fieldsശബരിമല പമ്പാക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ആര്. പോറ്റി വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാട് നടത്തി പുറത്തേക്ക് വരുന്നു
വൈക്കം: വൈക്കത്തപ്പെൻറ മണ്ണില്‍നിന്ന് ആദ്യമായി ശബരിമല പമ്പാക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട തലയാഴം വരില്ലത്ത് മഠത്തില്‍ സുരേഷ് ആര്. പോറ്റിക്ക് ഇത് കാലം കരുതിെവച്ച നിയോഗം. 2021ല്‍ മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിക്കാനുള്ള ഭാഗ്യവും പോറ്റിക്കാണ്.
പമ്പാക്ഷേത്രം മേല്‍ശാന്തിയായി 36 പേരുടെ അപേക്ഷകളാണ് ഉണ്ടായിരുന്നത്. ഇൻറര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ട ആറുപേരില്‍നിന്നാണ് പോറ്റിയെ ഭാഗ്യം കടാക്ഷിച്ചത്.
ശബരിമലയില്‍ ഒരുവട്ടം കീഴ്ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ തലയാഴം തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ്. വരില്ലത്ത് മഠത്തില്‍ രാമന്പോറ്റി-ഇന്ദിര അമ്മാള്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത സുരേഷ്. മക്കള്‍: പൂര്‍ണശ്രീ, ഭാഗ്യശ്രീ, പൂര്‍ണേന്ദു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.