പട്ടിക്കര-ചുണ്ണാമ്പുത്തറ റോഡിൽ ദുരിതയാത്ര
text_fieldsകുഴികൾ നിറഞ്ഞ പട്ടിക്കര-ചുണ്ണാമ്പുത്തറ റോഡ്
പാലക്കാട്: കുഴികൾ നിറഞ്ഞ പട്ടിക്കര-ചുണ്ണാമ്പുത്തറ റോഡ് യാത്രക്കാർക്ക് ദുരിതമായി. റെയിൽവേ മേൽപാലത്തിന് അടിയിലൂടെ പോകുന്ന റോഡാണ് പലയിടത്തും തകർന്ന് കുഴികൾ രൂപപ്പെട്ടത്. മഴയിൽ കുഴികളിൽ വെള്ളം നിറയുന്നതിനാൽ ആഴം അറിയാതെ അപകടങ്ങളും സംഭവിക്കുന്നുണ്ട്.
നേരത്തേ കുഴികൾ രൂപപെട്ടതിനെ തുടർന്ന് ഗതാഗതം ദുരിതമായതായി പരാതി ഉയർന്നപ്പോൾ വാഹനത്തിൽ കോൺഗ്രീറ്റ് മിശ്രിതം കൊണ്ടുവന്ന് അടച്ചതായിരുന്നു. പിന്നീട് കോൺക്രീറ്റ് ചെയ്ത ഭാഗത്തിന്റെ ചുറ്റുഭാഗത്തെ മെറ്റലുകൾ ഇളകി റോഡാകെ കുഴികളായി. കെ.എസ്.ആർ.ടി.സി, ടൗൺ സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽനിന്നും നഗരം ചുറ്റാതെ ഒലവക്കോട് എത്താനും ശേഖരിപുരം, ചുണ്ണാമ്പുത്തറ ഭാഗത്തേക്ക് എത്താനും ഇതുവഴിയാണ് കൂടുതലായും സഞ്ചരിക്കുന്നത്. ഈ ഭാഗത്തെ വഴിവിളക്കുകളും പ്രകാശിക്കാതെ നോക്കുകുത്തിയാണ്.
വെളിച്ചമില്ലാത്തതിനാൽ ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. വഴിവിളക്കുകളിൽ പലതിനും കേടുപാടു സംഭവിച്ചിട്ടും ശരിയാക്കാൻ നടപടിയെടുക്കുന്നില്ല. തെരുവ് നായ്ക്കളും കാലികളും റോഡിൽ അലഞ്ഞുതിരിയുന്നതും പതിവാണ്. കുഴികൾ നികത്തണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

