കെ.എസ്.ആർ.ടി.സി ബോണ്ട് സർവിസ് എ.സിയിലേക്ക് മാറ്റുന്നു
text_fieldsപാലക്കാട്: യാത്രക്കാരെ ആകർഷിക്കാൻ കെ.എസ്.ആർ.ടി.സി ബോണ്ട് സർവിസ് എ.സിയിലേക്ക് മാറ്റുന്നു. നിരക്ക് വർധനമൂലം കോവിഡിന് ശേഷം ബോണ്ട് സർവിസിന് ആളുകൾ കുറഞ്ഞിരുന്നു. ഇത് മറികടക്കാനാണ് ബസുകൾ എ.സിയിലേക്ക് മാറ്റുന്നത്.
കോവിഡിനെത്തുടർന്ന് ജില്ലയിൽനിന്ന് നാല് ബോണ്ട് സർവിസാണുണ്ടായിരുന്നത്. കോയമ്പത്തൂരിലേക്കും തൃശൂരിലേക്കും രണ്ടെണ്ണം വീതം. മറ്റ് സർവിസിനേക്കാൾ കൂടുതൽ ചെലവ് വരുന്നതിനാൽ ഓരോ സർവിസിനും യാത്രക്കാരുടെ എണ്ണം കുറയുകയായിരുന്നു. ഇത് മറികടക്കാൻ ബോണ്ട് കാർഡും കെ.എസ്.ആർ.ടി.സി പുറത്തിറക്കിയിട്ടുണ്ട്.
പാലക്കാട്ട്നിന്ന് തൃശൂരിലേക്ക് പോയിവരാൻ 314 രൂപയാണ് പ്രതിദിനം ഈടാക്കുന്നത്. 20 ദിവസത്തെ യാത്രക്ക് 6280 രൂപ നൽകി മുൻകൂട്ടി യാത്രാകാർഡ് എടുക്കണം. 314 രൂപ നിരക്കിൽ 25 ദിവസത്തേക്ക് 7850 രൂപ നൽകേണ്ട സ്ഥാനത്താണ് 6280 രൂപ മാത്രം ഈടാക്കുന്നത്. 1570 രൂപ ലാഭിക്കാം. കോയമ്പത്തൂരിലേക്കും ഇതേ രീതിയിൽ പരീക്ഷണം നടത്തും. കെ.എസ്.ആർ.ടി.സി ഡിപ്പോവഴി കാർഡ് വിതരണം ചെയ്യും. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് സർവിസ് ക്രമീകരിക്കാനാണ് നിലവിലെ പദ്ധതി. എ.സിയിലേക്ക് മാറുന്നതോടെ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

