Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈപാസ്...

ബൈപാസ് തുറന്നിട്ടും അഴിയാക്കുരുക്ക്

text_fields
bookmark_border
ബൈപാസ് തുറന്നിട്ടും അഴിയാക്കുരുക്ക്
cancel
Listen to this Article

പാലക്കാട്: നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം സ്റ്റാൻഡിനു മുന്നിലെ പുതിയ ബൈപാസ് തുറന്നിട്ടും ഗതാഗതക്കുരുക്കിന് ശമനമില്ല. സ്റ്റേഡിയം സ്റ്റാൻഡിലേക്ക് ബസുകൾ സുഗമമായി പ്രവേശിക്കാനായിട്ടാണ് ബൈപാസ് സജ്ജമാക്കിയത്. ഐ.എം.എ ജങ്ഷൻ-സ്റ്റേഡിയം റോഡിൽ സ്റ്റാൻഡിന് മുന്നിലാണ് ബൈപാസ് നിർമിച്ചത്. ഐ.എം.എ ജങ്ഷനിൽ നിന്നും സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ സുൽത്താൻപേട്ട് റോഡിലേക്ക് തിരിഞ്ഞതിന് ശേഷം വലതുവശം തിരിഞ്ഞ് സ്റ്റാൻഡിലേക്ക് കയറുന്നത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.

ഇതൊഴിവാക്കാനാണ് ബൈപാസ് തുറന്നത്. ഇതോടെ ഐ.എം.എ ജങ്ഷൻ ഭാഗത്തുനിന്നും വരുന്ന ബസുകൾക്ക് നേരെ സ്റ്റാൻഡിലേക്ക് കയറാനാവും. ഒരു വർഷത്തോളമായി നിർമാണം നിലച്ച ബൈപാസ് കഴിഞ്ഞ മാസമാണ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയത്.

എന്നാൽ പുതിയ റോഡ് വന്നതോടെ മുഴുവൻ വാഹനങ്ങളും ബൈപാസിൽ നിന്നും ഇതിലൂടെയാണ് കയറി വരുന്നത്. ഒപ്പം ബൈപാസിലൂടെ വരുന്ന ചെറിയ വാഹനങ്ങൾ സ്റ്റാൻഡിന് മുന്നിൽനിന്നും യു ടേൺ തിരിഞ്ഞ് കൽമണ്ഡപം ഭാഗത്തേക്ക് പോവുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കൽമണ്ഡപം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് സുൽത്താൻപേട്ട റോഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയാത്തതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traffic
News Summary - traffic jam toughens in front of palakkad stadium
Next Story