Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓണനാളിലെ തീരാനോവ്

ഓണനാളിലെ തീരാനോവ്

text_fields
bookmark_border
ഓണനാളിലെ തീരാനോവ്
cancel

പാലക്കാട്: ഓണദിനത്തിലെ ജില്ലയുടെ തീരാനോവായി മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തെ സഹോദരിമാരുടെ അപകടമരണം. അവിശ്വസനീയമായ വാർത്തയിൽ ആദ്യം ഞെട്ടിയ നാട് നിമിഷങ്ങൾക്കകം കണ്ണീരിലമർന്നു. പലയിടങ്ങളിലും ഓണാഘോഷങ്ങൾക്കിടെയാണ് സങ്കട വാർത്തയെത്തിയത്. കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളായ നിഷീദ അസ്‌ന, റമീഷ ഷഹനാസ്, റിഷാന അല്‍താജ് എന്നിവരാണ് മരിച്ചത്.

കുളിക്കുന്നതിനിടെ കാൽ വഴുതി വീണ സഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ച് എത്തിയ നാട്ടുകാരും അഗ്നിരക്ഷ സേനയും ചേർന്ന് മൂവരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂവരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. അരമണിക്കൂറോളം കഴിഞ്ഞാണ് മൂവരെയും വെള്ളത്തിൽനിന്ന് പുറത്തെടുത്തത്. കുളം ജനവാസ മേഖലയിൽനിന്ന് ഉള്ളിലായതിനാൽ അപകട വിവരം പുറത്തറിയാൻ വൈകി. അപകടം നടന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് സ്ഥലത്തേക്ക് ആളുകളെത്തിയത്.

ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകൾ കുളിക്കാനെത്തുന്നതാണ് ഇവിടെ. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റിൻഷയും നാഷിദയും. അപകടം നടന്ന കുളം അൽപ്പം ഉൾപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വിവരം നാട്ടുകാർ അറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മൂവരും ചളിയിൽ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. വിവരം കേട്ട് എത്തിയപ്പോൾ മക്കൾ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു.

കരയിലെത്തിക്കാൻ വൈകിയത് ചളിയിലമർന്നതിനാൽ

അലനല്ലൂർ: കോട്ടോപ്പാടത്തെ പെരുംകുളത്തിൽ മുങ്ങിത്താണ സഹോദരികളെ കരയിലെത്തിക്കാൻ വൈകിയത് കുളത്തിന്റെ അടിഭാഗെത്ത ചളിയിൽ താഴ്ന്നുപോയതിനാൽ. നിഷീദയുടെ മക്കളായ മുഹമ്മദ് ഷഹ്സാദ്, ഫാത്തിമ അസ്‍ലഹ എന്നിവരുടെ കുളം കാണാനുള്ള ആഗ്രഹം സഫലീകരിക്കാനാണ് നിഷീദയും രണ്ട് അനിയത്തിമാരും കുളത്തിലേക്ക് പോയത്. ഏതായാലും കുളത്തിൽ പോകുകയാണല്ലോ എന്നുകരുതി അലക്കാനുള്ള വസ്ത്രങ്ങളുമെടുത്തു. 18 വയസ്സുകാരിയായ റനീഷ അൽതാജ് കുളത്തിലേക്ക് വഴുതിവീണു. അവളെ രക്ഷപ്പെടുത്താൻ വേണ്ടി റമീഷയും നിഷീദയും ശ്രമിച്ചെങ്കിലും മൂവരും കുളത്തിൽ മുങ്ങുകയായിരുന്നു.

അമ്മത്തണലില്ലാതെ രണ്ടുമക്കൾ

അലനല്ലൂർ: കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചതോടെ അനാഥമായത് നിഷീദ അസ്നയുടെ രണ്ടുമക്കൾ. ബുധനാഴ്ച ഉച്ചക്കാണ് നിഷീദക്കൊപ്പം സഹോദരിമാരും നാടിന്റെ തീരാവേദനയായത്. നിഷീദയുടെ മക്കളായ ഷഹ്സാദ്, അസ്‍ലഹ എന്നിവർക്കാണ് മാതാവിനെ നഷ്ടപ്പെട്ടത്. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വിരുന്നിനെത്തിയതാണ് നിഷീദ. ഓണത്തിന്റെ ആഘോഷം ദുരന്തത്തിൽ അവസാനിച്ചതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. മക്കളെ ഇനി എങ്ങനെ സംരക്ഷിക്കുമെന്ന് പറഞ്ഞ് കരഞ്ഞ നിഷീദയുടെ ഭർതൃമാതാവ് ഏവെരയും കണ്ണീരിലാഴ്ത്തി.

ഇൻക്വസ്റ്റ് പൂർത്തിയായി, പോസ്റ്റ്മോർട്ടം ഇന്ന്


പെരുംകുളത്ത് പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ

അലനല്ലൂർ: കോട്ടോപ്പാടത്ത് കുളത്തിൽ മുങ്ങി മരിച്ച മൂന്ന് സഹോദരിമാരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. മണ്ണാർക്കാട് തഹസിൽദാർ അവധിയിലായതിനാൽ അട്ടപ്പാടി തഹസിൽദാർ ഷാനവാസിന്റെയും നാട്ടുകൽ പൊലീസ് ഇൻസ്പെക്ടർ ഹബീബുല്ലയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടോപ്പാടം വീട്ടിലെത്തിക്കും.

തുടർന്നാണ് ഖബറടക്കം. മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, എൻ. ഷംസുദ്ദീൻ എം.എൽ.എ, മണ്ണാർക്കാട് നഗരസഭ അധ്യക്ഷൻ സി. മുഹമ്മദ് ബഷീർ, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം തുടങ്ങിയ ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആശുപത്രിയിലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drown deathPerumkulamsisters drown
Next Story