Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

പാലക്കാട്: ഹേമാംബിക നഗർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ താണാവ് ഫോറസ്റ്റ് ഓഫിസിന് മുൻവശത്തുനിന്ന് 16.691 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് ആലപ്പുഴ സ്വദേശികൾ പിടിയിൽ. ആലപ്പുഴ ചേർത്തല ഏഴുപുന്ന ആലുംവേലി വീട്ടിൽ അജീഷ് കുമാർ (21), കുതിയോട് കണ്ടംതറ വീട്ടിൽ ആദിത് തിലകൻ (24), കുതിയോട് കമ്പോത്ത് ചിറ വീട്ടിൽ അമൃതഘോഷ് (23) എന്നിവരാണ് പിടിയിലായത്.

ബംഗളൂരുവിൽനിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾ ഉൾപ്പെട്ട ലഹരി വിൽപന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, മങ്കര, പാലക്കാട് ടൗൺ, പുതുശ്ശേരി, ആലത്തൂർ, വടക്കഞ്ചേരി, തൃത്താല, മലമ്പുഴ, ശ്രീകൃഷ്ണപുരം, ഷൊർണൂർ, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽനിന്ന് ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് മാരക ലഹരി മരുന്നായ എം.ഡി.എം.എയും ആംഫെറ്റമിനും പിടികൂടിയിരുന്നു. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സുദർശന, ജോൺ സേവ്യർ എന്നിവരും ഹേമാംബിക നഗർ പൊലീസും സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളെയും പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma arrest
News Summary - Three arrested with MDMA
Next Story