Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെല്ല് സംഭരിക്കാൻ...

നെല്ല് സംഭരിക്കാൻ നടപടിയില്ല കൃഷിഭവന് മുന്നിൽ കർഷകരോഷം

text_fields
bookmark_border
നെല്ല് സംഭരിക്കാൻ നടപടിയില്ല  കൃഷിഭവന് മുന്നിൽ കർഷകരോഷം
cancel

പെരിങ്ങോട്ടുകുറുശ്ശി: രണ്ടാം വിള കൊയ്ത്ത് കഴിഞ്ഞ് മാസങ്ങളായിട്ടും നെല്ല് സംഭരിക്കാൻ സപ്ലൈകോ നടപടി സ്വീകരിക്കാത്തതിനെതിരെ കൃഷിഭവനിലെത്തി പ്രതിഷേധിച്ച് കർഷകർ. 28 പാടശേഖര സമിതികളുള്ള ഗ്രാമപഞ്ചായത്തിൽ 14 സമിതികളിലെ നെല്ല് ഭാഗികമായി സംഭരിച്ചു. ഇനിയും 14 സമിതികളിൽനിന്ന് പൂർണമായി സംഭരിക്കാനുണ്ട്. വേനൽ മഴയിലും മറ്റും ദുരിതത്തിലായ നൂറുകണക്കിന് കർഷകർ ഒരുമിച്ച് കൃഷിഭവനിലെത്തിയത് വലിയ ബഹളമായി. വെള്ളിയാഴ്ച രാവിലെ 11നാണ് കർഷകർ കൂട്ടമായി പരുത്തിപ്പുളയിലെ കൃഷിഭവനിലെത്തിയത്.

കർഷകരോടൊപ്പം വിവിധ പാടശേഖര സമിതി ഭാരവാഹികളും ഉണ്ടായിരുന്നു. കൃഷി ഓഫിസർ ഉണ്ണി റാമുമായി അവർ സംസാരിച്ചു.

നെല്ലെടുക്കുന്നതിൽ കൃത്യമായ ഉറപ്പ് ലഭിച്ചാലേ പിരിഞ്ഞുപോകൂ എന്ന് കർഷകർ ശഠിച്ചു. ഇതോടെ കൃഷി ഓഫിസർ ബന്ധപ്പെട്ട ഉദ്യാഗസ്ഥരുമായി ഫോണിൽ സംസാരിച്ച് ഉറപ്പുലഭിച്ച വിവരം കർഷകരെ അറിയിച്ചു. അതിനുശേഷമാണ് കർഷകർ പിരിഞ്ഞുപോയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersno actionstore rice
News Summary - There is no action to store rice, farmers are angry in front of the farm.
Next Story