Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൈക്കുഞ്ഞുമായി എത്തിയ...

കൈക്കുഞ്ഞുമായി എത്തിയ യുവതിയെ വീട്ടിൽ കയറ്റിയില്ല: ഭർത്താവടക്കം മൂന്നുപേർക്കെതിരെ കേസ്

text_fields
bookmark_border
police
cancel

ഹേമാംബിക നഗർ: കൈക്കുഞ്ഞുമായി ഭർത്താവി‍െൻറ വീട്ടിലെത്തിയ യുവതിക്ക് വീട്ടിൽ പ്രവേശനം തടഞ്ഞ ഭർത്താവിനും ഭർതൃപിതാവിനും മാതാവിനുമെതിരെ ഹേമാംബിക നഗർ പൊലീസ് സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തു. ധോണി സ്വദേശി മനു കൃഷ്ണനും മാതാപിതാക്കൾക്കു മെതിരെയാണ് കേസെടുത്തത്.

ഒലവക്കോടടുത്ത് ധോണി ലാൻഡ് ലിങ്ക്സ് കോളനിയിലെ വീട്ടിലായിരുന്നു വിവാഹശേഷം ഭർത്താവും യുവതിയും താമസിച്ചിരുന്നത്. യുവതി ഗർഭിണിയായശേഷം കായംകുളം റെയിൽവേ സ്റ്റേഷനിലിറക്കി തനിച്ച് പോകാൻ പറഞ്ഞതായി യുവതി പരാതിയിൽ പറയുന്നു. പ്രസവശേഷം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഭർത്താവ് തയാറായില്ല. കഴിഞ്ഞ ദിവസം ഭർത്താവുമായി ഫോണിലൂടെ സംസാരിച്ചതു പ്രകാരം യുവതി കൈക്കുഞ്ഞുമായി മാതാപിതാക്കളുടെ കൂടെ ഭർതൃവീട്ടിലെത്തി. യുവതിയും വീട്ടുകാരും ധോണിയിലെ വീട്ടിലെത്തുംമുമ്പ് ഭർതൃവീട്ടുകാർ വീട് പൂട്ടി പോയി. ഇതോടെ യുവതി വീടിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു.

തുടർന്ന് ഹേമാംബിക നഗർ പൊലീസിൽ പരാതിയും നൽകി. യുവാവ് ഹൈദരബാദിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. സി.ഐ വിപിെൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അതേസമയം, യുവതി വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്നാരോപിച്ച് ഭർതൃപിതാവ്, പാലക്കാട് ഡിവൈ.എസ്.പിക്ക് ഇ-മെയിൽ വഴി പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police casedomestic violence
News Summary - The woman who came with the baby was not allow to enter inside home: the case against three persons including her husband
Next Story