പാലക്കാട് ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായി കെ. കൃഷ്ണൻകുട്ടി
text_fieldsചിറ്റൂർ: ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായി കെ. കൃഷ്ണൻകുട്ടി വ്യാഴാഴ്ച രണ്ടാം പിണറായി സർക്കാറിെൻറ ഭാഗമാകും. രണ്ടാമൂഴത്തിൽ വൈദ്യുതി വകുപ്പാണ് അദ്ദേഹത്തിന് അനുവദിച്ചത്. ജലവിഭവ മന്ത്രിയായി 2.5 വർഷം മികച്ച പ്രവർത്തനം കാഴ്ചെവച്ചതിനെത്തുടർന്നാണ് കൂടുതൽ സുപ്രധാനമായ വകുപ്പ് ചിറ്റൂർ എം.എൽ.എയും ജനതാദൾ എസ് നേതാവുമായ കെ. കൃഷ്ണൻകുട്ടിയെ തേടിയെത്തിയത്.
ജലവിഭവ വകുപ്പിൽ 2.5 വർഷത്തിനിടെ ജനപ്രിയമായ നിരവധി പ്രവർത്തനങ്ങളാണ് അദ്ദേഹം നടപ്പാക്കിയത്. മഴനിഴൽ പ്രദേശമായ വടകരപ്പതി പഞ്ചായത്തിലുൾപ്പെടെ ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണാൻ ജലവിഭവ മന്ത്രിയെന്ന നിലയിൽ കൃഷ്ണൻകുട്ടിക്ക് സാധിച്ചു. വർഷങ്ങളായി തകർന്നു കിടന്നിരുന്ന മൂലത്തറ റെഗുലേറ്റർ ഉൾപ്പെടെ പുനർനിർമിക്കാൻ സാധിച്ചത് ഭരണനേട്ടമായി.
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കാനായത് ജനപ്രിയത വർധിപ്പിച്ചപ്പോൾ കൂടുതൽ ഉത്തരവാദിത്തങ്ങളാണ് കൃഷ്ണൻകുട്ടിയെ തേടിയെത്തിയത്.
രണ്ടര വർഷത്തെ മന്ത്രി സ്ഥാനം കൊണ്ട് ചിറ്റൂരിലെത്തിച്ചത് സ്വപ്ന തുല്യമായ നിരവധി പദ്ധതികളാണ്. ജലവിഭവ വകുപ്പാണ് കൈകാര്യം ചെയ്തതെങ്കിലും മണ്ഡലത്തിലെ കൃഷിയും ആരോഗ്യവും വിദ്യാഭ്യാസവുമെല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്തു. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും വിപുലമായ ജലസേചന, കുടിവെള്ള പദ്ധതികളാണ് അദ്ദേഹം നടപ്പാക്കിയത്.
വൈദ്യുതി മന്ത്രിയായി ചുമതലയൽക്കുേമ്പാൾ കൃഷ്ണൻകുട്ടിക്ക് മുന്നിലുള്ള വെല്ലുവിളികളും നിരവധിയാണ്. അടിക്കടിയുണ്ടാകുന്ന വൈദ്യുതി ചാർജ് വർധനയും വൈദ്യുതി ലഭ്യതയിെല കുറവും അടക്കം നിരവധി പ്രതിസന്ധികൾ മറികടക്കാനുണ്ട്. അന്തർ സംസ്ഥാന നദീജല കരാറുകളെക്കാൾ പുതിയ ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നത് വെല്ലുവിളിയാവും.
ഒന്നാം പിണറായി സർക്കാറിൽ ജില്ലയിൽനിന്ന് സി.പി.എം പ്രതിനിധിയായി എ.കെ. ബാലൻ ഉണ്ടായിരുന്നതിനാൽ ജില്ലക്ക് രണ്ട് മന്ത്രിമാരുടെ പ്രാതിനിധ്യം കാബിനറ്റിൽ ഉണ്ടായിരുന്നു.
ഇത്തവണ അത് കൃഷ്ണൻകുട്ടിയിൽ മാത്രമായി ചുരുങ്ങിയതിനാൽ അദ്ദേഹത്തിെൻറ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്. സി.പി.എം വിട്ടുനൽകിയ സുപ്രധാന വകുപ്പായ വൈദ്യുതിതന്നെ കൃഷ്ണൻകുട്ടിക്ക് നൽകിയതും ശ്രദ്ധേയം. ഏതു വകുപ്പ് ആയാലും ജനങ്ങൾക്ക് ഉപകാരപ്രദമായി പ്രവർത്തിക്കുകയെന്നതാണ് പ്രധാനമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.