Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതുപ്പനാട് അപകടം:...

തുപ്പനാട് അപകടം: രക്ഷയായത് നാട്ടുകാരുടെ നിതാന്ത ജാഗ്രത

text_fields
bookmark_border
തുപ്പനാട് അപകടം: രക്ഷയായത് നാട്ടുകാരുടെ നിതാന്ത ജാഗ്രത
cancel
camera_alt

തുപ്പനാട് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനിടെ

തടിച്ചുകൂടിയ ജനം

കല്ലടിക്കോട്: ജീവൻ രക്ഷിച്ചത് പ്രദേശവാസികളുടെ നിതാന്ത ജാഗ്രത. രാത്രി ഒമ്പത് മണിയോടെ ലോറി മറിഞ്ഞ ഉഗ്രൻ ശബ്ദം കേട്ട് ഓടിയെത്തിയവർക്ക് കാണാനായത് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മുജീബിനെയും മറിഞ്ഞ ലോറിയിൽ കാൽ കുടുങ്ങിക്കിടക്കുന്ന തൃശൂർ അവണൂർ സ്വദേശി അജിത്തിനെയുമാണ്.

സ്വന്തം നിലക്ക് രക്ഷപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവർക്ക്, ആദ്യം സ്ഥലത്ത് എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനായില്ല. ഒടുവിൽ അഗ്നിരക്ഷ സേനയുടെ സഹായം തേടി. മണ്ണാർക്കാട്, കോങ്ങാട്, പാലക്കാട് നിലയങ്ങളിലെ അഗ്നി രക്ഷസേന എത്തി. കൂടെ രണ്ട് ക്രെയിനുകൾ കൂടി എത്തിച്ചു. ഇതിനിടയിൽ കുടുങ്ങിയയാൾ ശ്വസിക്കുന്നതിന് പ്രയാസം പറഞ്ഞപ്പോൾ ഓക്സിജൻ സിലിണ്ടർ എത്തിച്ച് നൽകി.

പരിക്കേറ്റ അജിത്ത്

ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കാൻ പറ്റാതായതോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് വാഹനം രണ്ട് ഭാഗങ്ങളായി വേർപെടുത്തി. രാത്രി 11.30 ഓടെയാണ് യുവാവിനെ പുറത്തെടുക്കാനായത്. കാലിന് സാരമായി പരിക്കേറ്റ അജിത്തിനെ (28) അർധരാത്രി 12 മണിയോടെയാണ് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്ക് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വലത്തെ കാലിന് സാരമായി പരിക്കേറ്റതിനാൽ ശസ്ത്രക്രിയ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadthupanad accident
News Summary - The lorry driver was saved by the vigilance of the locals
Next Story