Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉഷ്ണം: ശ്രദ്ധിക്കേണ്ടവ...

ഉഷ്ണം: ശ്രദ്ധിക്കേണ്ടവ ഏറെ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

text_fields
bookmark_border
summer hot
cancel

പാലക്കാട്: അത്യുഷ്ണത്തിൽ എരിപൊരികൊള്ളുകയാണ് ജില്ല. ചൂടുമൂലം പകൽ പുറത്തിറങ്ങാനാവാത്ത അവസ്ഥ. താപനില ക്രമാതീതമായി കൂടിയതോടെ സൂര്യാതപത്തിനും നിർജ്ജലീകരണം മൂലമുള്ള അപായങ്ങൾക്കും സാധ്യതയേറെയാണ്. മുൻവർഷങ്ങളിൽ ജില്ലയിൽ സൂര്യാതപവും നിർജ്ജലീകരണവും റിപ്പോർട്ട് ചെയ്തിരുന്നു. അത്യുഷ്ണം മൂലമുള്ള അപായങ്ങൾ തടയാൻ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
പൊതുജനങ്ങള്‍ പകൽ രാവിലെ 11 മുതല്‍ മൂന്നുവരെ സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക
നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരുചെറിയ കുപ്പിയില്‍ കുടിവെള്ളം കൈയിൽ കരുതുക
പരമാവധി ശുദ്ധജലം കുടിക്കുക
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം
അംഗൻവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചക്കു സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം
തൊഴിലാളികൾക്ക് സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിട്ടിട്ടുണ്ട്. അതിനനുസരിച്ച് തൊഴിൽ ദാതാക്കളും തൊഴിലാളികളും സഹകരിക്കണം
മൃഗങ്ങൾക്കും പക്ഷികൾക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല
സർക്കാർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ഡാമുകളിൽ സംഭരണശേഷിയുടെ 35 ശതമാനത്തിൽ താഴെ വെള്ളം മാത്രം

പാലക്കാട്‌: അത്യുഷ്ണത്തിൽ കുടിവെള്ളത്തിന്‍റെ ഉപയോഗം കൂടിയതോടെ ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ്‌ താഴുന്നു. നിലവിൽ പല ഡാമുകളിലും സംഭരണശേഷിയുടെ 35 ശതമാനത്തിൽ താഴെ മാത്രമാണ്‌ വെള്ളമുള്ളത്‌. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകളിലാണ്‌ ജലനിരപ്പ്‌ കുറയുന്നതായി സൂചനയുള്ളത്‌. വേനൽ കടുത്തതും ജലസേചനാവശ്യത്തിന്‌ കനാലുകൾ തുറന്നതുമാണ്‌ ജലനിരപ്പ്‌ കുറയാൻ കാരണം. നിലവിൽ കുടിവെള്ള ആവശ്യത്തിനുള്ള വെള്ളം മാത്രമാണ്‌ ഡാമുകളിലുള്ളത്‌. ജലനിരപ്പ്‌ താഴ്‌ന്നതിനെത്തുടർന്ന്‌ മലമ്പുഴ ഡാമിൽനിന്നുള്ള ജലസേചന കനാലുകൾ അടച്ചു.

പാലക്കാട്‌ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണത്തിനാണ്‌ നിലവിൽ വെള്ളം ഉപയോഗിക്കുന്നത്‌. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഇടതുകര കനാൽ 50 സെന്‍റിമീറ്ററും ശിരുവാണി, മീങ്കര ഡാമുകളിലെ റിവർ സ്ലൂയിസ്‌ അഞ്ച്‌ സെന്‍റിമീറ്ററുമാണ്‌ തുറന്നത്‌.

കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളിൽ യഥാക്രമം 63, 58 ശതമാനം വെള്ളം അവശേഷിക്കുന്നുണ്ട്‌. വാളയാർ 33, പോത്തുണ്ടി 33, മലമ്പുഴ-31, ചുള്ളിയാർ-31, മംഗലം-28, മീങ്കര-27 എന്നിങ്ങനെയാണ്‌ മറ്റ്‌ ഡാമുകളിലെ ജലത്തിന്‍റെ അളവ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer hot
News Summary - Summer: Extreme precaution
Next Story