ബാലികയെ പീഡിപ്പിച്ച പ്രതിക്ക് ഏഴുവർഷം കഠിന തടവ്; 50,000 രൂപ പിഴയും ശിക്ഷ
text_fieldsപാലക്കാട്: അഞ്ചര വയസ്സുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. തത്തമംഗലം അരങ്ങംറോഡ് രാധാകൃഷ്ണനെയാണ് (52) പോക്സോ നിയമപ്രകാരം പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. അതിജീവിത പഠിക്കുന്ന സ്കൂളിലെ മാനേജറുടെ ഡ്രൈവറായ പ്രതി 2022 ജനുവരി മൂന്നിന് സ്കൂളിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. കൊല്ലങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സി.ഐ. വിപിൻദാസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ച് 19 രേഖകൾ ഹാജരാക്കി. കൊല്ലങ്കോട് സ്റ്റേഷനിലെ എസ്.സി.പി.ഒ. മിഥുൻ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. എ.എസ്.ഐ ഷാജു കേസന്വേഷണത്തിന് സഹായിച്ചു. പിഴത്തുക ഇരക്ക് നൽകാനും അടക്കാത്ത പക്ഷം ആറുമാസം അധിക കഠിനതടവും അനുഭവിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

