Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദിവാസി യുവാക്കൾക്കായി...

ആദിവാസി യുവാക്കൾക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചിൽ

text_fields
bookmark_border
ആദിവാസി യുവാക്കൾക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചിൽ
cancel
camera_alt

ആഗസ്റ്റിൽ കാണാതായ ആദിവാസി യുവാക്കൾക്കായി സ്വകാര്യ തോട്ടത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്പൊലീസ് തിരച്ചിൽ നടത്തുന്നു

ചെമ്മണാമ്പതി: കാണാതായ ആദിവാസി യുവാക്കൾക്കായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചിൽ നടത്തി. ചപ്പക്കാട് ആദിവാസി കോളനി സ്വദേശികളായ സാമുവൽ (സ്റ്റീഫൻ -28), മുരുകേശൻ (28) എന്നിവരെയാണ് ആഗസ്റ്റ് 30ന് രാത്രി പത്തോടെ കാണാതായത്. രണ്ടു മാസത്തോളമായി പൊലീസ് നടത്തുന്ന തിരച്ചിലിെൻറ ഭാഗമായാണ് സമീപത്തെ സ്വകാര്യ തോട്ടങ്ങളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തിരച്ചിൽ നടത്തിയത്.

രണ്ടു മാസങ്ങൾക്കു മുമ്പ് 26 മഴക്കുഴികൾ സ്വകാര്യ തോട്ടങ്ങളിൽ നിർമിച്ചതായുള്ള വിവരത്തെ തുടർന്നാണ് തിരച്ചിൽ നടന്നതെന്ന് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. കിണറുകൾ, കൊക്കർണികൾ എന്നിവയിൽ അഗ്നിശമന സേന തിരച്ചിൽ നടത്തിയിരുന്നു. സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ സ്റ്റീഫൻ വീട്ടിലെത്തി തിരിച്ച് 30ന് രാത്രി 10ന് സുഹൃത്ത് മുരുകേശനുമായി തോട്ടത്തിലേക്ക് പോയതിനു ശേഷം ഇരുവരെയും ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്നിറങ്ങി അര മണിക്കൂറിനകം മൊബൈൽ ഫോൺ ഓഫായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് സ്വകാര്യ തോട്ടങ്ങളിൽ മൊബൈലിനായും പരിശോധന നടത്തി.

ഓഫായ പ്രദേശം ലൊക്കേഷൻ മനസ്സിലാക്കിയാണ് തിരച്ചിൽ നടത്തിയത്. കിണറുകളിലും ചുള്ളിയാർ ഡാമിലും പരിശോധന നടത്തി.

നാട്ടുകാരും ബന്ധുക്കളും നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് തിരച്ചിൽ. യുവാക്കളുടെ പടം സഹിതം തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറപ്പെടുവിച്ചു. തിരച്ചിലിൽ ഇതുവരെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സി.ഐ എ. വിപിൻദാസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tribal Youth
News Summary - Search using a bulldozer for tribal youth
Next Story