Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജോലി വാഗ്ദാനം...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് യുവജന കമീഷന്‍

text_fields
bookmark_border
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് യുവജന കമീഷന്‍
cancel

പാലക്കാട്: സംസ്ഥാനത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ടെന്നും അവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന യുവജന കമീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമീഷന്‍ ജില്ല അദാലത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊതുജനം മുന്നോട്ടുവരണം. ഭിന്നശേഷിക്കാരായ വിദ്യാർഥികളോട് നല്ല രീതിയിലുള്ള നിലപാട് സ്വീകരിക്കണമെന്നും ശാരീരിക അവശത മൂലം അവര്‍ സമൂഹത്തിന്റെ പിന്നിലേക്ക് പോകരുതെന്നും ഷാജര്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് അവര്‍ പരമാവധി കടന്നുവരണം. ഇത് സ്ഥാപനമേധാവികളും അധ്യാപകരും ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

12 കേസുകള്‍ തീര്‍പ്പാക്കി

പാലക്കാട്: യുവജന കമീഷന്റെ അദാലത്തില്‍ ആകെ പരിഗണിച്ച 18 കേസുകളില്‍ 12 എണ്ണം തീര്‍പ്പാക്കി. ആറ് കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. നാല് പരാതികള്‍ പുതുതായി ലഭിച്ചു. അധ്യക്ഷന് പുറമെ കമീഷന്‍ അംഗങ്ങളായ അഡ്വ. ടി. മഹേഷ്, പി. വിനില്‍, സെക്രട്ടറി ഡാര്‍ളി ജോസഫ്, സംസ്ഥാന കോഓഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ്, ലീഗല്‍ അഡ്വെസര്‍ അഡ്വ. വിനിത വിന്‍സന്റ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scamjob offerYouth Commission
News Summary - Scam by promise of job: Youth Commission to be careful
Next Story