Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്ടെ ആർ.എസ്.എസ്...

പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകെൻറ വധം; ഒരാൾകൂടി അറസ്റ്റിൽ

text_fields
bookmark_border
Sanjith Murder
cancel

പാലക്കാട്: മമ്പറത്ത് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇയാൾ പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ പ്രതിയുടെ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മറ്റ് പ്രതികളെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായും അന്വേഷണം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം അറസ്റ്റിലായ പാലക്കാട് സ്വദേശിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. പ്രതികൾ കാറിൽ ഒന്നിച്ച് യാത്രയാരംഭിച്ചെന്ന് കരുതുന്ന തത്തമംഗലത്തും കൃത്യം നടന്ന മമ്പ്രത്തും ആയുധങ്ങൾ കണ്ടെടുത്ത കണ്ണനൂർ സർവിസ് റോഡിലും ഇയാളെ എത്തിച്ച അേന്വഷണസംഘം കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.

കാറിലെത്തിയ അഞ്ചംഗ സംഘം കഴിഞ്ഞ 15ന് രാവിലെ 8.45ന് ദേശീയപാതക്ക് സമീപം മമ്പറത്താണ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം കോട്ടയം മുണ്ടക്കയത്തുനിന്നാണ് പാലക്കാട്, നെന്മാറ സ്വദേശികളായ മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർ അറസ്റ്റിലായ ആൾക്ക് ഒളിച്ചുകഴിയാൻ സൗകര്യമൊരുക്കിയവരാണെന്നാണ് കരുതുന്നത്.

കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്ന് സഞ്ജിത്തിെൻറ ഭാര്യ അര്‍ഷിക മൊഴി നല്‍കിയിരുന്നു. പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസ്, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുൾപ്പെടുന്ന 34 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. 


അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ പാലക്കാട് സ്വദേശിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. പ്രതികൾ കാറിൽ ഒന്നിച്ച് യാത്രയാരംഭിച്ചെന്ന് കരുതുന്ന തത്തമംഗലത്തും കൃത്യം നടന്ന മമ്പ്രത്തും ആയുധങ്ങൾ കണ്ടെടുത്ത കണ്ണനൂർ സർവിസ് റോഡിലും ഇയാളെ എത്തിച്ച അേന്വഷണസംഘം കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡി അപേക്ഷ നൽകി.

കാറിലെത്തിയ അഞ്ചംഗ സംഘം കഴിഞ്ഞ 15ന് രാവിലെ 8.45ന് ദേശീയപാതക്ക് സമീപം മമ്പറത്താണ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഉൗർജിതമാക്കിയതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം മുണ്ടക്കയത്തുനിന്നാണ് പാലക്കാട്, നെന്മാറ സ്വദേശികളായ മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർ അറസ്റ്റിലായ ആൾക്ക് ഒളിച്ചുകഴിയാൻ സൗകര്യമൊരുക്കിയവരാണെന്നാണ് കരുതുന്നത്.

തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുള്ളതിനാൽ പ്രതിയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്ന് സഞ്ജിത്തിെൻറ ഭാര്യ അര്‍ഷിക മൊഴി നല്‍കിയിരുന്നു. ചൊവ്വാഴ്ച പാലക്കാട്-തൃശൂർ ദേശീയപാതയിൽ കണ്ണനൂരിൽനിന്ന് ചാക്കിൽപ്പൊതിഞ്ഞ നിലയിൽ നാല് വാളുകൾ കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധന ഫലം വരാൻ വൈകുന്നതിനാൽ ഇവ സഞ്ജിത്തിനെ കൊല്ലാൻ ഉപയോഗിച്ചതാണോയെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫലം വ്യാഴാഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്. പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസ്, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുൾപ്പെടുന്ന 34 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjith murder
News Summary - RSS worker killed in Palakkad; Another accused arrested
Next Story