പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 35,500 രൂപ പിഴയും
text_fieldsഡിക്സൺ ഫ്രാൻസിസ്
പാലക്കാട്: 11 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ആറുവർഷം കഠിനതടവും ഒരു മാസം വെറും തടവും 35,500 രൂപ പിഴയും ശിക്ഷ. തൃശൂർ പുതൂർ പൊന്നൂക്കര ചീനിക്കൽ സ്വദേശിയും കൊല്ലങ്കോട് ചക്കാന്തറ തഹസിൽദാർപാടത്ത് താമസിക്കുന്നയാളുമായ ഡിക്സൺ ഫ്രാൻസിസിനെയാണ് (41) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.
പിഴ തുക ഇരക്ക് നൽകാനും വിധിയായി. പിഴ അടക്കാത്ത പക്ഷം നാലുമാസം അധിക കഠിന തടവും 10 ദിവസം വെറും തടവും അനുഭവിക്കണം. പ്രതി കൊല്ലങ്കോട് വാടകക്ക് താമസിച്ചുവരവെ 2022 നവംബർ മാസത്തിൽ പലതവണ അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയും ലൈംഗിക ചുവയുള്ള വർത്തമാനം പറയുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ വാദം.
കൊല്ലങ്കോട് എസ്.ഐയായിരുന്ന സി.ബി. മധുവാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സി.പി.ഒ ആർ. നിഷ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷൻ ഒമ്പത് സാക്ഷികളെ വിസ്തരിച്ച് 26 രേഖകൾ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രമിക ഹാജരായി. ലൈസൺ ഓഫിസർ എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

