Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിലക്കയറ്റം;...

വിലക്കയറ്റം; ആടിയുലഞ്ഞ് നിർമാണ മേഖല

text_fields
bookmark_border
വിലക്കയറ്റം; ആടിയുലഞ്ഞ് നിർമാണ മേഖല
cancel

പാലക്കാട്: കോവിഡ് തീർത്ത പ്രതിസന്ധിക്ക് ശേഷം ഉണർവ് പ്രതീക്ഷിച്ച നിർമാണ മേഖലക്ക് വെല്ലുവിളിയായി വിലക്കയറ്റം. തൊഴിലാളി ക്ഷാമത്തിനൊപ്പം ഉൽപന്നങ്ങളുടെ വില കുത്തനെ ഉയരുക കൂടി ചെയ്തതോടെ അനിശ്ചിതത്വത്തിലായത് കരാറുകാരടക്കമുള്ളവരാണ്. നിശ്ചയിച്ചുറപ്പിച്ച തീയതിക്കകം പണിതീർക്കണമെങ്കിൽ പലരും പോക്കറ്റിൽനിന്ന് പണമിറക്കേണ്ട സ്ഥിതി. ലോണെടുത്തടക്കം വീടുവെക്കാനിറങ്ങിയ സാധാരണക്കാർക്കും വിലക്കയറ്റം ഇരുട്ടടിയാവുകയാണ്.

സിമൻറ് പൊള്ളും; വളയാതെ കമ്പി വില

കെട്ടിട നിർമാണ സാമഗ്രികളുടെ വില കുത്തനെ ഉയരുകയാണ്. നാലു‌ ദിവസത്തിനിടെ ചാക്കൊന്നിന്‌ 125 രൂപ വർധിച്ച്‌ 525 രൂപയായി. കമ്പി, മെറ്റൽ തുടങ്ങിയ അസംസ്‌കൃത വസ്തുക്കൾക്കു‌ പിന്നാലെയാണ്‌ സിമൻറ് വിലയും ഉയർന്നത്‌. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധന വിലക്കയറ്റവുമാണ്‌ വില വർധിപ്പിക്കാൻ കമ്പനികൾ നൽകുന്ന വിശദീകരണം. ഈ വർഷം തുടക്കത്തിൽ 50 കിലോയുള്ള ഒരു ചാക്ക് സിമൻറിന് 380 രൂപയായിരുന്നു ചില്ലറ വില.

ഫെബ്രുവരി അവസാനം മുതൽ കമ്പനികൾ ഘട്ടംഘട്ടമായി വില കൂട്ടി. മാസങ്ങളോളം 400 രൂപയായിരുന്നു‌ വില. ശനിയാഴ്‌ച മുതലാണ്‌ വിലവർധന തുടങ്ങിയത്‌. ലോണെടുത്തും കടം വാങ്ങിയും സ്വന്തമായി വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനിറങ്ങിയവർ പലരും നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷയറ്റിരിപ്പാണ്. പല കെട്ടിടങ്ങളും നിശ്ചിത ബജറ്റിൽ പൂർത്തിയാക്കാനാണ് ഉടമസ്ഥർ നിർമാതാക്കൾക്ക് കരാർ കൊടുത്തിരിക്കുന്നത്. എന്നാൽ, കുതിച്ചുയരുന്ന വിലയ്ക്കൊപ്പം ചെലവും വർധിച്ചതോടെ സാമ്പത്തിക ദുരിതത്തിലായ പലരും നിർമാണം നിർത്തിെവച്ചു.

വേണം സർക്കാർ ഇടപെടൽ

വിപണിയിലെ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ലെൻസ്ഫെഡ് അടക്കമുള്ള സംഘടനകളുടെ ആവശ്യം. നിലവിൽ പ്രതിസന്ധിയിലായ നിർമാണ മേഖലയെ കരകയറ്റാൻ അതേ മാർഗമുള്ളൂവെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ഏറ്റെടുത്ത പണികൾ പൂർത്തിയാക്കാൻ സാവകാശം തേടി കരാറുകാർ ഉടമകളെ സമീപിക്കുകയാണ്. ലോക്ഡൗണിന് ശേഷം അന്തർ സംസ്ഥാന തൊഴിലാളികളടക്കമുള്ളവർ തിരിച്ചെത്തിയാൽ മാത്രമാണ് മേഖലയിൽ ഉണർവുണ്ടാവുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeConstruction sector
News Summary - Price hike: Construction sector in crisis
Next Story