Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട് ജില്ല...

പാലക്കാട് ജില്ല ആശുപത്രി പൂർണമായി േകാവിഡ് ചികിത്സക്ക്

text_fields
bookmark_border
minister ak balan
cancel
camera_alt

ജില്ല ആശുപത്രി ഒ.പി, െഎ.പി മാറ്റത്തിെൻറ ഭാഗമായി മന്ത്രി എ.കെ. ബാലൻ

പാലക്കാട് മെഡിക്കൽ കോളജിലെ ഒരുക്കം വിലയിരുത്തുന്നു

പാലക്കാട്: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ട് ജില്ലയിലും ചികിത്സ സൗകര്യം വിപുലീകരിക്കുന്നു. ഇതിെൻറ ഭാഗമായി പാലക്കാട് ജില്ല ആശുപത്രി പൂർണമായി േകാവിഡ് ആശുപത്രിയാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചു. ജില്ല ആശുപത്രിയിലെ ഒ.പി, െഎ.പി വിഭാഗങ്ങൾ പാലക്കാട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റും.

ഇതിനുള്ള നടപടി തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. മെഡിക്കൽ കോളജിൽ ഒന്നും രണ്ടും മൂന്നും നിലകളിലായി ഒമ്പത് ഒ.പികളും 100 ബെഡുള്ള രണ്ട് ജനറൽ വാർഡും സജ്ജമാക്കും. 40 ബെഡ് സ്ത്രീകൾക്കും 60 എണ്ണം പുരുഷൻമാർക്കും നീക്കിവെക്കും. അത്യാഹിത വിഭാഗം ജില്ല ആശുപത്രിയിൽതന്നെ തുടരും. ജില്ല ആശുപത്രിയെയും മെഡിക്കൽ കോളജിനെയും ബന്ധിപ്പിച്ച് 108 ആംബുലൻസിെൻറ സേവനം ഏർപ്പെടുത്തും. മെഡിക്കൽ കോളജിൽ ആറു ബെഡുകളുള്ള െഎ.സി.യു യൂനിറ്റ് താൽക്കാലികമായി ഒരുക്കാൻ നടപടി ആരംഭിച്ചു. വിപുലമായ െഎ.സി.യു യൂനിറ്റ് ഒരുമാസത്തിനകം സജ്ജമാക്കും. ലാബ് സൗകര്യവും ഒരു മാസത്തിനകം പൂർണതോതിൽ ലഭ്യമാകും.

അതുവരെ സാമ്പിൾ ശേഖരിച്ച് ജില്ല ആശുപത്രി ലാബിലേക്ക് വിടും. സി.ടി സ്കാൻ സംവിധാനത്തിനും തൽക്കാലം ജില്ല ആശുപത്രിയെ ആശ്രയിക്കേണ്ടിവരും. ഒരുമാസത്തിനകം മെഡിക്കൽ കോളജിൽ സി.ടി സ്കാൻ ഒരുക്കും. ഇ.സി.ജി, പോർട്ടബിൾ എക്സ്േറ സംവിധാനം എന്നിവ മെഡിക്കൽ കോളജിലുണ്ട്. കൂടുതൽ ഇ.സി.ജി ആവശ്യമാണെങ്കിൽ ഏർപ്പെടുത്തും. രോഗികൾക്കുള്ള ഭക്ഷണം രണ്ട് കുടുംബശ്രീ യൂനിറ്റുകളെ ഉപയോഗപ്പെടുത്തി സജ്ജമാക്കും.

ഒാപറേഷൻ തിയറ്റർ മൂന്ന് മാസത്തിനകം സജ്ജമാക്കും. നിലവിൽ ചെറിയ ഒാപറേഷൻ ചെയ്യാനുള്ള സൗകര്യമേ മെഡിക്കൽ കോളജിലുള്ളൂ. ജില്ല ആശുപത്രിയിൽ ഇപ്പോൾ ചെയ്യുന്ന ഒാപറേഷനുകൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പ്രത്യേകിച്ച് ഒഫ്താൽമോളജി, ഇ.എൻ.ടി, ജനറൽ സർജറി, ഒാർത്തോ തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ള ശസ്ത്രക്രിയകളാണ് ഒറ്റപ്പാലം ആശുപത്രിയിലേക്ക് മാറ്റുകയെന്ന് എ.കെ. ബാലൻ പറഞ്ഞു.

മെഡിക്കൽ കോളജിൽ വൈദ്യുതി, വെള്ളം എന്നിവ ഇടതടവില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. സീവെയ്ജ് ട്രീറ്റ്മെൻറ് പ്ലാൻറ് കുറച്ചുസമയം എടുത്ത് ഒരുക്കും. അതുവരെ ഒരു മിനി പ്ലാൻറ് സജ്ജമാക്കും. മരുന്ന് ലഭ്യത ഉറപ്പുവരുത്താൻ ഡി.എം.ഒ അഡീഷണൽ ഇൻറൻറ് നൽകുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി എ.കെ. ബാലെൻറ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ജില്ല കലക്ടർ മൃൺമയി ജോഷി, സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.പി. റീത്ത, മെഡിക്കൽ കോളജ് ഡയറക്ടർ എം.എസ്. പത്മനാഭൻ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:district hospitalcovid 19
News Summary - Palakkad District Hospital for complete covid treatment
Next Story