Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമിൽമ സംഭരണം...

മിൽമ സംഭരണം വെട്ടിക്കുറച്ചു: പാൽ ഒഴുക്കിക്കളഞ്ഞ് കർഷകർ

text_fields
bookmark_border
Farmers spill milk
cancel
camera_alt

വണ്ണാമടയിലെ മഞ്ജുളാദേവിയുടെ ഫാമിൽ മിച്ചംവന്ന പാൽ ഒഴുക്കിക്കളയുന്നു

ചിറ്റൂർ: മിൽമ സംഭരണം വെട്ടിക്കുറച്ചതോടെ പാൽ ഒഴുക്കിക്കളഞ്ഞ് ക്ഷീര കർഷകർ. കിഴക്കൻ മേഖലയിലെ നിരവധി കർഷകരാണ് സംഭരണം വെട്ടിക്കുറച്ചതോടെ വൈകുന്നേരത്തെ പാൽ ഒഴുക്കിക്കളയുന്നത്.

നിരവധി പേർ സമീപ പ്രദേശങ്ങളിൽ സൗജന്യമായി വിതരണം ചെയ്തെങ്കിലും പ്രാദേശികമായി ആവശ്യമുള്ളതിലും കൂടുതലാണ് ഉൽപാദനം. ഒരു പശു മുതൽ 50 ലേറെ പശുക്കളുള്ള ചെറുതും വലുതുമായ നിരവധി ക്ഷീര കർഷകരാണ് ചിറ്റൂർ മേഖലയിലുള്ളത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന കേന്ദ്രം കൂടിയാണ് ചിറ്റൂർ.

ലോക്ഡൗണിനെത്തുടർന്ന് കടകൾ തുറക്കുന്നത് കുറഞ്ഞതോടെയാണ് പാൽ ഉപയോഗം കുത്തനെ കുറഞ്ഞതും സംഭരണം കുറക്കാൻ മിൽമ തീരുമാനിക്കുന്നതും. മേയ് ഒന്നുമുതൽ 10 വരെ ക്ഷീര കർഷകർ നൽകിയ ശരാശരി പാലിെൻറ 40 ശതമാനം കുറവാണ് ഇപ്പോൾ സംഭരിക്കുന്നത്. പ്രതിദിനം ചിറ്റൂർ മേഖലയിൽനിന്ന് മാത്രം 2.50 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. ഈ കണക്കിൽ 80,000ലേറെ ലിറ്റർ കുറവ് സംഭരണത്തിലുണ്ടാവും.

30 ലക്ഷത്തിലേറെ രൂപയുടെ പ്രതിദിന നഷ്ടമാണ് ജില്ലയിലെ ക്ഷീരമേഖലയിൽ ഉണ്ടാവുന്നത്.

മിൽമ വിപണന സാധ്യതകൾ തേടാത്തതാണ് നിലവിലെ പ്രശ്നമെന്ന് ക്ഷീര കർഷകരും സഹകരണ സംഘങ്ങളും പറയുന്നു.

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ സംഭരണത്തിൽ കുറവ് വരുത്തിയെങ്കിലും തമിഴ്നാട്ടിൽനിന്നുള്ള പാൽ വരവിന് കാര്യമായ കുറവില്ല. പാൽ പരിശോധന കേന്ദ്രം പ്രവർത്തിക്കുന്ന മീനാക്ഷിപുരം ചെക്ക് പോസ്റ്റിലൂടെ മാത്രം പ്രതിദിനം കടന്നുവരുന്നത് രണ്ട് ലക്ഷത്തോളം ലിറ്റർ പാലാണ്. ഇതിൽ ഭൂരിഭാഗവും തൃശൂർ, എറണാകുളം ജില്ലകളിലാണ് വിറ്റഴിക്കുന്നത്. മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാനോ സംഭരിക്കാനോ തയാറാവാതെ തങ്ങളെ വലിയ പ്രതിസന്ധിയിലാക്കുകയാണ് മിൽമ ചെയ്യുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.

യഥാർഥ ക്ഷീര കർഷകരെ സംരക്ഷിക്കാൻ നടപടിയില്ല

പാലക്കാട്: വിൽപന കുറഞ്ഞതിനെ തുടർന്ന് സംഘങ്ങളിൽനിന്ന് പാൽ ശേഖരിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയ മിൽമ ജില്ലയിലെ അതിർത്തി സംഘങ്ങൾ വഴി അമിത പാൽ എത്തുന്നത് തടയാൻ നടപടിയില്ല. ഇതുകാരണം കഷ് ടത്തിലായത് ജില്ലയിലെ യഥാർഥ ക്ഷീരകർഷകരാണ്. ലോക്ഡൗണിൽ ജോലി നഷ് ടമായ പലർക്കും താങ്ങായിരുന്നു ക്ഷീരമേഖല. വിൽപന കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് മിൽമ മലബാർ മേഖല യൂനിയൻ ചൊവ്വാഴ്ച മുതൽ ഉച്ചയ്ക്കുശേഷം പാൽ സംഭരിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്താനും, രാവിലെ േശഖരിക്കുന്ന പാലി‍െൻറ അളവിൽ നിയന്ത്രണം ഏർപ്പെടുത്താനും ക്ഷീര സംഘങ്ങൾക്ക് നിർദേശം നൽകിയത്. ജില്ലയിൽ 30,000 ഓളം ക്ഷീര കർഷകരാണുള്ളത്. മലബാർ മേഖല യൂനിയിൻ പരിധിയിൽ ഏറ്റവും കൂടുതൽ പാൽ സംഭരണം നടക്കുന്നത് പാലക്കാട്ടുനിന്നാണ്.

കിഴക്കൻമേഖലയിലെ അമിത പാലിനെതിരെ നടപടിയില്ല

പാലക്കാട് െഡയറിയിലേക്ക് പ്രതിദിനം 2.83 ലക്ഷം ലിറ്ററാണ് ഇപ്പോൾ എത്തുന്നത്. 1.51 ലക്ഷം ലിറ്ററാണ് പ്രതിദിന വിൽപന. 17,000 ലിറ്റർ തൈര് നിർമാണത്തിനും മാറ്റുിവെയ്ക്കുന്നുണ്ട്. ചിറ്റൂർ, മലമ്പുഴ, മേഖലകളിലെ 54 ഓളം സംഘങ്ങളിൽനിന്ന് ഒരു ലക്ഷം ലിറ്റർ വരെ പാൽ പാലക്കാട് െഡയറിയിൽ എത്തുന്നുണ്ട്. ഇതിലെ പല സംഘങ്ങൾക്കും തമിഴ്നാട്ടിൽ നിന്നുള്ള പാൽ എത്തുന്നുണ്ടന്ന ആരോപണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 25 അംഗങ്ങളുടെ സംഘത്തിൽനിന്ന് പോലും പ്രതിദിനം വളരെ ഉയർന്ന അളവിലാണ് പാൽ എത്തുന്നത്. 20000 ലിറ്റർ വരെ പ്രതിദിനം പാൽ ഈ മേഖലയിലെ ചില സംഘങ്ങൾ വിൽക്കുന്നുണ്ടത്രേ.

കൊല്ലങ്കോട്, പാലക്കാട്, കുഴൽമന്ദം ബ്ലോക്ക് പരിധിയിലെ ക്ഷീരസംഘങ്ങളിൽ വരെ തമിഴ്നാട്ടിലെ ചില സ്വാകാര്യ ഫാമുകളും വ്യക്തികളും കേരളത്തിലെ സംഘങ്ങൾക്ക് പാൽ എത്തുിക്കുന്നതായി ആരോപണമുണ്ട്. എന്നാൽ സംഘങ്ങളെ നിയന്ത്രിക്കുന്നത് രാഷ് ട്രീയ നേതാക്കളായതിനാൽ ഇവർക്കതിരെ നടപടിയില്ല.

ബാക്കി വന്ന പാൽ സംസ്കരിക്കാൻ കഴിയാതെ മിൽമ

ജില്ലയിലെ ആവശ്യം കഴിഞ്ഞ് ബാക്കി പാൽ ഇതര െഡയറികൾക്ക് കൊടുക്കുകയാണ് പതിവ്. മറ്റ് െഡയറികൾക്ക് പാൽ വിൽപന നടത്തുന്നത് െഡയറികൾക്ക് നഷ് ടമാണ്. കടത്തുകൂലി വിൽപന നടത്തുന്ന െഡയറി വഹിക്കണമെന്നതാണ് പതിവ്. ലാഭത്തിൽ കുറവ് വരുന്നതോടെ ക്ഷീര കർക്ഷകർക്ക് നൽകുന്ന ഇൻസെൻറീവ് കുറവ് വരും. ഇതിനെ മറികടക്കാൻ ജില്ലയിൽ പാൽപൊടി നിർമാണ കേന്ദ്രം വേണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

മിൽമക്ക് പാൽ നിർമാണത്തിന് പാൽപ്പൊടി ആവശ്യമാണ്. ഇവ തമിഴ്നാട് കൊണ്ടുപോയി പൊടിയാക്കി കൊണ്ടുവരികയണ് ചെയ്യുന്നത്. ഒരു ലിറ്ററിന് പത്ത് രൂപ നഷ് ടം സഹിച്ചാണ് ഇവ ചെയ്യുന്നത്. കഴിഞ്ഞ വർഷത്തെ ലോക്ഡൗണിൽ തമിഴ്നാട് പാൽപ്പൊടിയാക്കാൻ വിസമ്മതിച്ചതോടെയാണ് മിൽമ ഈ രംഗത്ത് ഉണർന്ന് പ്രവർത്തിക്കുന്നത്. മലപ്പുറത്ത് പാൽപ്പൊടി നിർമാണ യൂനിറ്റി‍െൻറ പണികൾ ആരംഭിച്ചെങ്കിലും അവ പൂർത്തീകരിക്കാൻ ഇനിയും ഒരു വർഷം വേണം. ഇപ്പോഴും ലോക്ഡൗൺ നിയന്ത്രണം കടുപ്പിച്ചതോടെ ഇവിെട ബാക്കി വന്ന പാൽ മുഴുവനും പൊടിയാക്കി മാറ്റുന്നതിന് തമിഴ്നാട് വിസമ്മതിച്ചതോടെയാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്.

പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കും

നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ പാൽപ്പൊടി നിർമാണ യൂനിറ്റുകളുമായി ചർച്ച നടത്തി ഉൽപാദനം വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് മിൽമ മലബാർ മേഖല യൂനിയൻ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. ഇതിന് മതിയായ ടാങ്കറുകളുടെ ലഭ്യതയും പരിശോധിക്കുന്നണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milmaFarmers spill milk
News Summary - Milma cuts stock : Farmers spill milk
Next Story