Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightവേങ്ങ-കണ്ടമംഗലം...

വേങ്ങ-കണ്ടമംഗലം റോഡിലൂടെ കഠിനമീ യാത്ര

text_fields
bookmark_border
വേങ്ങ-കണ്ടമംഗലം റോഡിലൂടെ കഠിനമീ യാത്ര
cancel
camera_alt

തകർന്ന വേങ്ങ-കണ്ടമംഗലം റോഡ്

മണ്ണാര്‍ക്കാട്: തകര്‍ച്ചയില്‍നിന്ന് രക്ഷ കാത്ത് കോട്ടോപ്പാടം പഞ്ചായത്തിലെ ആദ്യകാല റോഡുകളിലൊന്നായ വേങ്ങ-കണ്ടമംഗലം റോഡ്. പൊട്ടിപൊളിഞ്ഞ് കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലൂടെ യാത്ര ദുരിതമാണ്. മഹാകവി ഒളപ്പമണ്ണയുടെ പേരില്‍ അറിയപ്പെടുന്ന റോഡുകൂടിയാണ് വേങ്ങ-കണ്ടമംഗലം റോഡ്. പഞ്ചായത്തിലെ മൂന്ന്, അഞ്ച്, ആറ്, ഏഴ്, 17 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡിന് അഞ്ച് കിലോമീറ്റര്‍ ദൂരമാണുള്ളത്.

പ്രദേശത്തുകാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് കോട്ടോപ്പാടം, മണ്ണാര്‍ക്കാട് മേഖലയിലെത്തണമെങ്കില്‍ തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കണം. നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് നിത്യവും ഇതിലൂടെ യാത്രചെയ്യുന്നത്. വര്‍ഷങ്ങളായി റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് റോഡ് നവീകരണത്തിന് ജില്ല പഞ്ചായത്തിന്റെ 20 ലക്ഷം രൂപ അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍, ഈ ഫണ്ട് വിനിയോഗിക്കാനാവാതെ പാഴായതായി നാട്ടുകാര്‍ പറയുന്നു.

റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നുള്ള നിരന്തര ആവശ്യത്തെ തുടര്‍ന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ ഇടപെടലില്‍ കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ അനുവദിക്കപ്പെട്ടു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്നുവരുകയാണെന്ന് എം.എല്‍.എ അറിയിച്ചു. ഇത് പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തികള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ജല്‍ജീവന്‍ മിഷന്റെ പ്രവൃത്തികളും നടന്നതോടെ റോഡിന്റെ ദുരവസ്ഥക്ക് ആക്കം കൂടുകയും ചെയ്തു. വേങ്ങ മുതല്‍ 20ലധികം ഭാഗങ്ങളിലാണ് റോഡ് കുറുകെ പൊളിച്ചിരിക്കുന്നത്. പ്രവൃത്തികള്‍ക്കുശേഷം പൊളിച്ചഭാഗം യഥാവിധം അറ്റകുറ്റപ്പണി നടത്തിയിട്ടുമില്ലെന്നും ആക്ഷേപമുണ്ട്.

മഴപെയ്താല്‍ ഇതുവഴി കാല്‍നടപോലും അസാധ്യമാണ്. പഞ്ചായത്ത് അധികൃതരോട് ഇക്കാര്യം ഉന്നയിച്ചിട്ടും നടപടികളുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venga-Kandamangalam road
News Summary - Venga-Kandamangalam road
Next Story