Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപോസ്റ്റ് ഓഫിസ്...

പോസ്റ്റ് ഓഫിസ് പൂട്ടുന്നതിൽ പ്രതിഷേധം

text_fields
bookmark_border
postal department
cancel

പാലക്കാട്‌: കോർട്ട്‌ റോഡിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ്‌ ഓഫിസ്‌ അടച്ചുപൂട്ടുന്നതിനെതിരെ‌ പ്രതിഷേധം. നിലവിൽ ഓഫിസ്‌ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വാടക നിശ്ചയിച്ച്‌ തുടരാൻ കോടതി ഉത്തരവുണ്ടായിട്ടും അധികൃതരുടെ നടപടി ദുരൂഹമാണെന്ന് പോസ്റ്റ് ഓഫിസ് സംരക്ഷണ സമിതി സമിതി കൺവീനർ ഉണ്ണികൃഷ്ണൻ ചാഴിയാട്‌ പറഞ്ഞു. വാടകയിനത്തിൽ വർധനവാവശ്യപ്പെട്ട് അടുത്തിടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നിരക്കുയർത്തി കോടതി ഉത്തരവായിരുന്നു. ഇത് അധിക ചിലവാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് ഏകോപിപ്പിക്കുന്നതോടെ പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരാനാവുമെന്നും വിലയിരുത്തുന്നു. വെള്ളിയാഴ്ച പോസ്റ്റ്‌ ഓഫിസ്‌ ഉരുപ്പടികൾ ഹെഡ്പോസ്റ്റ്‌ ഓഫിസിലേക്ക്‌ നീക്കാനുള്ള അധികൃതരുടെ ശ്രമം ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കി. നഗരസഭ കൗൺസിലർ അനുപമയടക്കമുള്ളവർ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:post office
News Summary - Locals are protesting against the closure of the post office
Next Story