Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right2022: പാലക്കാടിന്...

2022: പാലക്കാടിന് പറയാനേറെ...

text_fields
bookmark_border
Palakkad
cancel
ജില്ലയെ സംബന്ധിച്ച് കടന്നുപോകുന്നത് പ്രതീക്ഷകൾക്കൊപ്പം പ്രതിസന്ധികളും ഉയർന്ന വർഷം. നീണ്ട കാലത്തെ കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി നാടുണർന്ന നാളുകളാണ് കടന്നുപോകുന്നത്. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ ജില്ലയുടെ പല ദീർഘകാല സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെട്ടപ്പോൾ മറ്റുപലതും ചുവപ്പുനാടയിലൊതുങ്ങി. ജില്ല ആസ്ഥാനമായ പാലക്കാട് നഗരത്തിൽ കെ.എസ്.ആർ.ടി.സി ടെർമിനൽ പദ്ധതി വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സാക്ഷാത്കരിക്കപ്പെട്ടു. അതേസമയം മുനിസിപ്പൽ ബസ് സ്റ്റാൻഡും അട്ടപ്പാടി ചുരം റോഡിന്റെ നവീകരണവും കഞ്ചിക്കോട് ഐ.ഐ.ടിയുടെ വികസനവുമടക്കം എങ്ങുമെത്തിയില്ല.

ജനുവരി

02: സി.പി.എം പാലക്കാട് ജില്ല സമ്മേളനം; ഇ.എൻ. സുരേഷ്ബാബു ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു

04: കാഞ്ഞിരപ്പുഴ ഹോളിഫാമിലി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ ആക്രമണം

04: വാളയാർ ആർ.ടി.ഒ ചെക്ക് പോസ്റ്റിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന, 670,00 രൂപ പിടിച്ചെടുത്തു.

11: കോണ്‍ഗ്രസ് ജില്ല കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം

11: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

11: പുതുപ്പരിയാരം വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകൻ പൊലീസ് പിടിയിൽ

12: ജോലി ചെയ്ത് ജീവിക്കാന്‍ കഴിയാത്തതിനാല്‍ ദയാവധത്തിന് അപേക്ഷിക്കാന്‍ നിയമസഹായം ആവശ്യപ്പെട്ട ട്രാന്‍സ്ജെന്‍ഡർ അനീന കബീറിന് സര്‍ക്കാര്‍ സ്കൂളിലെ താല്‍ക്കാലിക ജോലിയില്‍ തുടരാന്‍ അനുമതി.

15: കലക്ടറേറ്റ് പടിക്കൽ മുതലമട അംബേദ്കർ കോളനിക്കാരുടെ മുട്ടിലിഴഞ്ഞ് പ്രതിഷേധം

16: മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ പാലക്കാട് ചിറ്റൂർ വേമ്പ്രയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ വനം കയറ്റി

16: മലമ്പുഴ ഐ.എം.എയുടെ ആശുപത്രി മാലിന്യ പ്ലാന്‍റിൽ തീപിടിത്തം

16: ഒരിടവേളക്ക് ശേഷം കോവിഡ് കേസുകൾ കുത്തനെ ഉയർന്നു, ടി.പി.ആർ 25 കടന്നു

18: പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലിയുടെ ആക്രമണം

20: തിരുവേഗപ്പുറയിൽ വീട്ടുമുറ്റത്ത് സ്ഫോടനം

20: മാത്തൂരിൽ മൂന്ന് മാസത്തോളം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹം വീട്ടിനുള്ളിൽ

21: തൃത്താല മുൻ എം.എൽ.എ ശങ്കരൻ നിര്യാതനായി

24: ജില്ല കലക്ടർ മൃണ്മയി ജോഷിക്ക് മികച്ച ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥക്കുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അവാർഡ്

27: അട്ടപ്പാടി മധു കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം

30: ഫീസ് നൽകാൻ പണമില്ലാത്തതിനെ തുടർന്ന് പാലക്കാട്‌ ഉമ്മിണിയിൽ കോളജ്‌ വിദ്യാർഥിനി ജീവനൊടുക്കി

30: മധു കേസ് നടത്തിപ്പിന് സഹായവുമായി മമ്മൂട്ടി, പൊലീസിനെതിരെ മുൻ പ്രോസിക്യൂട്ടർ

ഫെബ്രുവരി

07: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

07: കെ.എസ്.ആർ.ടി.സി ബസിനടിയിൽ പെട്ട് ബൈക്ക് യാത്രികരുടെ മരണം; ഡ്രൈവറുടെ വീഴ്ചയെന്ന്, പ്രതിഷേധം

09: ചെറാട് മലയിടുക്കിൽ കുടങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി

13: തച്ചമ്പാറ സ്പോർട്സ് അക്കാദമിക്ക് ശിലയിട്ടു

15: ഒറ്റപ്പാലം പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി സുഹൃത്തിന്റെ മൊഴി

17: ചെനക്കത്തൂർ പൂരം

19: മണപ്പുള്ളിക്കാവ് വേലക്ക് കൊടിയേറി

22: അട്ടപ്പാടിയിൽ മധു കൊല്ലപ്പെട്ടിട്ട് നാലു വർഷം

26: കുടുംബത്തിലെ നാലു പേർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

മാർച്ച്

01: പാലക്കാട്: ടിപ്പുകോട്ടയിൽ പുനരുദ്ധാരണ പ്രവൃത്തിക്കിടെ പീരങ്കിയുണ്ടകൾ കണ്ടെത്തി

01: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

07: പാലക്കാട് നഗരസഭയിൽ വനിതകള്‍ തമ്മില്‍ കൈയാങ്കളി. ഭരണ-പ്രതിപക്ഷ കക്ഷികളിൽപെട്ടവരാണ് ഏറ്റുമുട്ടിയത്.

16: ശിശുമരണം - സർക്കാർ വീഴ്ചയിലേക്ക് വിരൽചൂണ്ടി നിയമസഭ സമിതി റിപ്പോർട്ട്

16: കോവിഡിൽ രണ്ട് വർഷമായി അടച്ചിട്ട സ്കൂളുകൾ തുറന്നു

21: പുതുശ്ശേരിയിൽ സംഘർഷത്തിനിടെ ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്റിന് വെട്ടേറ്റു

31: പാലക്കാട്: വാളയാറിലും പന്നിയങ്കരയിലും വർധിപ്പിച്ച ടോൾ നിലവിൽ വന്നു

ഏപ്രിൽ

14: കുടുംബവഴക്കിനെതുടർന്ന് ചൂലന്നൂരില്‍ കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു

15: പാലക്കാട് എലപ്പുള്ളിയില്‍ എഡ്.ഡി.പി.ഐ നേതാവ് സുബൈറിനെ വെട്ടിക്കൊന്നു

16: ആര്‍.എസ്.എസ് നേതാവും മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി; തുടർകൊലപാതകങ്ങളിൽ ജില്ലയിൽ നിരോധനാജ്ഞ

18: ബി.ജെ.പി പിന്തുണച്ചു; കൊപ്പം പഞ്ചായത്തിൽ പ്രസിഡന്‍റനെതിരായ യു.ഡി.എഫ് അവിശ്വാസം പാസായി

24: അട്ടപ്പാടിയിൽ ശിശുമരണം

24: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ കെ. ശങ്കരനാരായണന്‍ (89) അന്തരിച്ചു

23: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്പായി സ്ഥാനമേറ്റു

മേയ്

02: സൈലന്‍റ്വാലിയിൽ ദുരൂഹസാഹചര്യത്തിൽ വാച്ചറെ കാണാതായി

11: വാളയാർ സഹോദരിമാരുടെ മരണത്തിൽ എസ്.പി സോജനെതിരെ അന്വേഷണത്തിന് പോക്സോ കോടതി ഉത്തരവ്

16: കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊലപാതകത്തിൽ 25 പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും ശിക്ഷ

19: പാലക്കാട് രണ്ട് പൊലീസുകാര്‍ മരിച്ചനിലയില്‍; മൃതദേഹം പൊലീസ് ക്യാമ്പിന് പിന്നിലെ വയലില്‍

ജൂൺ

14: മധു കേസ്: പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം വിചാരണ കോടതി തള്ളി

15: തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടി

16: സർക്കാറിനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് ശബ്ദരേഖ പുറത്തുവിട്ടു

16: പ്രോസിക്യൂട്ടറെ മാറ്റണമെന്ന് കുടുംബം, മധു കേസ് വിചാരണ നിർത്തിവെച്ചു

20: ധോണി വെള്ളച്ചാട്ടത്തിൽ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

24: കല്ലടിക്കോട് ദേശീയപാതയിൽ ലോറിയും ബസും കൂട്ടിയിടിച്ച് 25 പേർക്ക് പരിക്ക്

25: മധു കേസ്: പ്രോസിക്യൂട്ടർ രാജി നൽകി, അഡീഷനൽ പ്രോസിക്യൂട്ടർക്ക് ചുമതല

28: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍ (90) അന്തരിച്ചു

28: പല്ലുതേക്കാതെ മകനെ ഉമ്മ വെക്കരുതെന്ന് പറഞ്ഞതിന് പാലക്കാട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ജൂലൈ

03: അട്ടപ്പാടി ഊരുകളിൾ സി.പി.എം പി.ബി അംഗം ബൃന്ദകാരാട്ട് സന്ദര്‍ശിച്ചു

04: തങ്കം ആശുപത്രിയില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. ‍അടുത്ത ദിവസം അംഗപരിമിതയായ പെണ്‍കുട്ടിയും ചികിത്സക്കിടെ മരിച്ചു. സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തു.

06: വിവാദങ്ങള്‍ക്കൊടുവില്‍ സ്വപ്ന സുരേഷ് എച്ച്.ആർ.ഡി.എസില്‍നിന്ന് പുറത്തേക്ക്

11: എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ പൊലീസ്‌ 971 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.

12: അട്ടപ്പാടിയിൽ ആദിവാസി ഭൂമി തട്ടിയെടുക്കുകയും കുടിലുകൾ തീവെക്കുകയും ചെയ്‌ത കേസിൽ എച്ച്‌.ആർ.ഡി.എസ്‌ സെക്രട്ടറി അജികൃഷ്‌ണൻ അറസ്റ്റിൽ

13: ആർ.എസ്.എസ് മുൻ ശാരീരിക്‌ ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം നൽകി. 893 പേജുള്ള കുറ്റപത്രത്തിൽ 26 പ്രതികള്‍

14: മംഗലാംകുന്ന് കേശവന്‍ ചെരിഞ്ഞു

18: പണമിടപാട് കേസിൽ താരദമ്പതിമാരായ ബാബു രാജ്, വാണിവിശ്വനാഥ് എന്നിവര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു

20: തേങ്കുറുശ്ശി ദുരഭിമാന കൊലയില്‍ വിചാരണ തുടങ്ങി

22: മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നഞ്ചിയമ്മക്ക്

26: സാമ്പത്തിക തർക്കത്തെ തുടര്‍ന്ന് പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി

28: അട്ടപ്പാടി കാവുണ്ടിക്കല്ലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ആഗസ്റ്റ്

02: നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടി, വ്യാപക കൃഷിനാശം

10: പ്രണയനൈരാശ്യം; ചിറ്റിലഞ്ചേരിയില്‍ യുവതിയെ കഴു‍ത്ത് ഞെരിച്ച് കൊന്നു

14: സി.പി.എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. ഷാജഹാനെ (40) വെട്ടിക്കൊലപ്പെടുത്തി

20: മധു വധക്കേസിൽ പ്രതികളുടെ ജാമ്യം പ്രത്യേക കോടതി റദ്ദാക്കി

26: യാക്കര പുഴയില്‍ യുവാവിനെ കൊന്ന് കെട്ടിതാഴ്ത്തി, ആറുപേർ അറസ്റ്റിൽ

26: സി.പി.ഐ ജില്ല സെക്രട്ടറിയായി കെ.പി. സുരേഷ് രാജിനെ തെരഞ്ഞെടുത്തു

30: വ്യവസായിയെ ഹണിട്രാപ്പിലൂടെ കുടുക്കി സ്വർണവും പണവും തട്ടിയ കേസിൽ ഇന്‍സ്റ്റാഗ്രാമിലെ താരദമ്പതികളായ ദേവു, ഗോകുൽ ദീപ് എന്നിവരടക്കം ആറുപേർ അറസ്റ്റില്‍

സെപ്റ്റംബര്‍

02: കൽപ്പാത്തിപ്പുഴയിൽ കുളിക്കുന്നതിനിടെ കോയമ്പത്തൂർ തുടിയല്ലൂർ സ്വദേശി ഉദയശങ്കറിന്റെ മകൻ കെൽഷാവിൻ (14) മരിച്ചു

10: കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞ്‌ കോങ്ങാട് കുണ്ടുവംപാടം കുന്നത്ത് വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ മല്ലിക (40) മരിച്ചു

12: അട്ടപ്പാടിയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മധുവിന്റെ അമ്മ മല്ലിയെ സന്ദർശിച്ചു

15: പോത്തുണ്ടി സംയോജിത ചെക്ക്പോസ്റ്റ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

22: പട്ടാമ്പിയിൽ പോപുലര്‍ ഫ്രണ്ട്‌ ഓഫിസിലും സംസ്ഥാന സെക്രട്ടറി സി.എ. റൗഫിന്റെ വീട്ടിലും എൻ.ഐ.എ-ഇ.ഡി സംയുക്ത പരിശോധന

26: രാഹുല്‍ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി

28: പി.എഫ്.ഐ നിരോധനത്തെ തുടര്‍ന്ന് ജില്ലയില്‍ ഓഫിസുകളില്‍ വ്യാപക പരിശോധന, പട്ടാമ്പിയിലെ ജില്ല ഓഫിസ് പൂട്ടി

ഒക്ടോബര്‍

05: വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് കെ.എസ്.ആർ.ടി.സി ബസിന് പുറകില്‍ ടൂറിസ്റ്റ് ബസിടിച്ച് ഒമ്പത് മരണം, 48 പേർക്ക്‌ പരിക്ക്

22: ഒറ്റപ്പാലത്ത് നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലിടിച്ച് ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. പട്ടാമ്പി പള്ളിപ്പുറം പരുതൂർ പഴയങ്ങാടി മാക്കണ്ടത്ത് വീട്ടിൽ പ്രജോതിക ശ്രീയാണ് മരിച്ചത്.

നവംബര്‍

03: പന്നിയങ്കര ടോൾ പ്ലാസയിൽ അഞ്ച് ശതമാനം വരെ ടോള്‍ വർധിപ്പിച്ചു. ടോള്‍ വര്‍ധനക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

10: പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് മന്ത്രി ആന്റണി രാജു നാടിന് സമര്‍പ്പിച്ചു

12: സംസ്ഥാന ശാസ്ത്രോത്സവത്തില്‍ 1383 പോയന്റുമായി പാലക്കാടിന് കിരീടം

14: സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു

16: നരവംശ ശാസ്ത്രജ്ഞൻ ഡോ. പി.ആർ.ജി മാത്തൂർ നിര്യാതനായി

22: ഒറ്റപ്പാലത്ത് അമ്മയെ കഴുത്തുറത്ത്‌ കൊലപ്പെടുത്തിയശേഷം മകൻ വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചു. പാലപ്പുറം ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുഴിയിൽ സരസ്വതി അമ്മ (68), മകൻ വിജയകൃഷ്ണൻ (48) എന്നിവരാണ്‌ മരിച്ചത്.

23: സി.പി.ഐ നേതാവും ജില്ല പഞ്ചായത്തംഗവുമായ കിഴക്കഞ്ചേരി കളവപ്പാടം കെ.വി. ശ്രീധരൻ (73) അന്തരിച്ചു

30: ഛത്തിസ്‌ഗഢിലെ സുകുമയിൽ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ ധോണി അകത്തേത്തറ സ്വദേശി സി.ആർ.പി.എഫ്‌ ജവാൻ എസ്. മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടു

ഡിസംബര്‍

07: സംസ്ഥാന കായികമേളയിൽ തുടർച്ചയായി രണ്ടാംതവണ പാലക്കാട് ഒന്നാം സ്ഥാനം നേടി. 269 പോയന്റോടെ കല്ലടി, പറളി, മുണ്ടൂര്‍ സ്കൂളുകളുടെ കരുത്തിലായിരുന്നു ജില്ലയുടെ നേട്ടം

24: സിക്കിമില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് സൈനികന്‍ മരിച്ചു. മാത്തൂര്‍ സ്വദേശി നായിക് വൈശാഖ് (26) ആണ് മരിച്ചത്

കരുത്തുതേടി കാർഷിക മേഖല

കർഷകർക്ക് ആശ്വാസ മുഹൂർത്തങ്ങളെക്കാൾ അനിശ്ചിതത്വങ്ങൾ ഏറെ അഭിമുഖീകരിക്കേണ്ടി വന്നു. നെല്ലടക്കം സംഭരിച്ച വിളകൾക്ക് പ്രതിഫലത്തിനായി കർഷകർ സമരത്തിനിറങ്ങി. മലമ്പുഴ കനാലുകളിൽ മാലിന്യമടിഞ്ഞ് വാലറ്റപ്രദേശങ്ങളിലേക്കുള്ള ജലസേചനം തടസ്സപ്പെട്ടു. കാട്ടാന അടക്കമുള്ള വന്യജീവി ശല്യം രൂക്ഷമായി. ആറുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അട്ടപ്പാടിയില്‍ അഞ്ച് പേരും ധോണിയില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.

ധോണി, ഷോളയൂര്‍, മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന്, വാളയാര്‍ നടുപ്പതി, മലമ്പുഴ എന്നിവിടങ്ങളില്‍ പുലിയുടെ സാന്നിധ്യം രൂക്ഷമായി. കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പന്നികളെ കൊന്നൊടുക്കാൻ നടപടിയായത് കർഷകർക്ക് ആശ്വാസമായി.

വിയോഗങ്ങൾ, വിലാപങ്ങൾ

പാലക്കാടിന്റെ പ്രമുഖരായിരുന്ന വ്യക്തിത്വങ്ങളിൽ ടി. ശിവദാസമേനോൻ, കെ. ശങ്കരനാരായണൻ, പി.ആർ.ജി മാത്തൂർ, സി.ആർ.പി.എഫ്‌ ജവാൻ എസ്. മുഹമ്മദ് ഹക്കീം, കരസേനാ നായിക്ക് ജവാൻ വൈശാഖ് (26) എന്നിവരുടെ വിയോഗം നാടിനെ കണ്ണീരണിയിച്ചു. നാടുനടുങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങൾക്കും ഈ വർഷം സാക്ഷ്യം വഹിച്ചു. വിവിധ സംഭവങ്ങളിലായി മൂന്നു ജീവനുകളാണ് പൊലിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad
News Summary - Last year of Palakkad
Next Story